Author: Editorial Team

കിഴക്കിൻറെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ഹൂസ്റ്റണിൽ സ്വീകരണം

ഹൂസ്റ്റൺ : രണ്ടാഴ്ച നീണ്ട ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ഹൂസ്റ്റണിൽ രാജകിയ വരവേൽപ്പ്നൽകുന്നു. കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായി സ്ഥാനം ഏറ്റശേഷം ആദ്യമായാണ് പരിശുദ്ധ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അമേരിക്ക സന്ദർശിക്കുന്നത്. സപ്റ്റംബർ 19 തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം ഹൂസ്റ്റൺ ജോർജ്ജ് ബുഷ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവയെയും സംഘത്തെയും ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വൈദീകരും, വിശ്വാസികളും ചേർന്നു ഊഷ്മളമായ സ്വീകരണം നൽകും. തുടർന്ന് ഹൂസ്റ്റൺ ബീസ്‌ലിയിലുള്ള സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാനത്തേക്ക് പോകുന്ന പരിശുദ്ധ കാതോലിക്കാ ബാവ ചൊവ്വാഴ്ച രാവിലെ ഭദ്രാസന അരമന ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കും. 20 -ന് ചൊവ്വാഴ്ച വൈകിട്ട് 6 -മണിക്ക് ഹൂസ്റ്റൺ സെൻറ് തോമസ് ഓർത്തോഡോക്സ് കത്തീണ്ട്രൽ ദേവാലയത്തിൽ സന്ധ്യാ നമസ്കാരവും, തുടർന്ന് സ്വീകരണ ഘോഷയാത്രയും, സ്വീകരണ സമ്മേളനവും നടക്കും. സ്വീകരണ സമ്മേളനത്തിൽ ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം അദ്ധ്യക്ഷത വഹിക്കും. പരിശുദ്ധ കാതോലിക്ക ബാവയെ സ്വീകരിക്കുന്നതിനായി ഭദ്രാസന സെക്രട്ടറി ഫാ. മാത്യൂസ് ജോർജ്ജ്, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഫാ. പി എം ചെറിയാൻ, ഫാ.മാത്തുക്കുട്ടി വർഗീസ്, ഫാ.ജേക്ക് കുര്യൻ,ഫാ.ബിജോയ് സഖറിയ, ഫാ സന്തോഷ് വർഗീസ്, ഫാ.രാജേഷ് കെ ജോൺ, ഫാ.ക്രിസ്റ്റഫർ മാത്യു, ഫാ.ജോൺസൺ പുഞ്ചക്കോണം, ശ്രീ.മനോജ് മാത്യു, ശ്രീ.മാത്യു മുണ്ടക്കൽ, ശ്രീ.തോമസ് പൂവത്തൂർ, ശ്രീ.നൈനാൻ വീട്ടിനാൽ, ശ്രീ.എൽദോ പീറ്റർ, ശ്രീ.തോമസ് ഐപ്പ്, ശ്രീ.ഷാജി പുളിമൂട്ടിൽ, ശ്രീ.ഷെറി തോമസ്, ശ്രീ.ചാർളി പടനിലം, ശ്രീ.രാജേഷ് സ്കറിയ, ശ്രീ.ഷൈജു, ശ്രീ.റ്റോബി എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനം...

Read More

ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറി;
ഒരാള്‍ മരിച്ചു, 17 പേര്‍ക്കു പരിക്ക്

പെന്‍സില്‍വാനിയ: ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി. ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പെന്‍സില്‍വാനിയയിലെ ബെര്‍വിക്കിലായിരുന്നു അപകടം. നെസ്‌കോപെക്കില്‍ അടുത്തിടെയുണ്ടായ തീപിടിത്തത്തില്‍പെട്ടവരെ സഹായിക്കുന്നതിനായി ഫണ്ട് കണ്ടെത്തുന്നതിനായി ഒരുമിച്ചുകൂടിയവര്‍ക്കിടയിലേക്കാണ് കാര്‍ ഓടിച്ചുകയറ്റിയത്. കാര്‍ ഓടിച്ചിരുന്ന 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കരുതിക്കൂട്ടി നടത്തിയ കൊലപാതകശ്രമമാണോയെന്ന് വ്യക്തമല്ല. അപകടത്തിന്റെ വിശദാംശങ്ങള്‍ പോലീസ്...

Read More

സ്വാതന്ത്ര്യദിനത്തിന്‍റെ പേരിൽ മോദി നടത്തുന്നത് രാഷ്ട്രീയ നാടകം: കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന്‍റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. അതിദേശീയതയുടെ കാപട്യത്തിലൂന്നി ഇന്ത്യയെ വിഭജിക്കാനാണ് മോദിയുടെയും ബിജെപിയുടെ ശ്രമം. രാജ്യത്ത് എതിരഭിപ്രായം പറഞ്ഞവരെ മോദി നിശബ്ദനാക്കിയെന്നും കെ.സി....

Read More

മാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട് ദേശീയ പതാക കത്തിച്ചു! മലപ്പുറത്ത് കടയുടമ അറസ്റ്റിൽ

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ ദേശീയ പതാക കത്തിച്ച കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പൂവത്തിപൊയിൽ സ്വദേശി ചന്ദ്രനാണ് അറസ്റ്റിലായത്. വഴിക്കടവ് പഞ്ചായത്തിന് മുൻവശത്തെ റോഡരികിൽ വെച്ചായിരുന്നു സംഭവം. ദേശീയ പതാകയെ അപമാനിക്കുന്ന വിധത്തിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ഇട്ട് പ്ലാസ്റ്റിക് നിർമിതമായ ദേശീയ പതാകകൾ കത്തിക്കുകയായിരുന്നു. വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്ത വഴിക്കടവ് പോലീസ് പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പഴയ കടലാസ് പതാകകളാണ് കത്തിച്ചതെന്നാണ് ചന്ദ്രൻ പോലീസിൽ മൊഴി...

Read More

നെഹ്റു മരിച്ചിട്ട് 58 വർഷമായിട്ടും ബിജെപിക്ക് “അന്ത ഭയം മാറീട്ടില്ല’: ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

പാലക്കാട്: ജവഹര്‍ലാല്‍ നെഹ്റുവിനെയും ടിപ്പു സുല്‍ത്താനെയും സ്വതന്ത്ര്യദിന പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍. നെഹ്റു മരിച്ചിട്ട് 58 വര്‍ഷമായിട്ടും ബിജെപിക്ക് ആ ഭയം മാറിയിട്ടില്ലെന്ന് ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് 1921 നും 1945നും ഇടക്ക് 9 തവണയായി 3259 ദിവസം ബ്രിട്ടീഷ്കാർ ജയിലിൽ അടച്ചിട്ടും ഒരിക്കൽ പോലും അവർക്ക് മാപ്പെഴുതി കൊടുക്കുവാൻ തയ്യാറാകാതിരുന്ന നെഹ്റുവിനെ സ്വാതന്ത്ര്യ സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും “ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അവര്‍ ആവശ്യപ്പെടുന്ന ഏത് നിലയ്ക്കും സേവിക്കാന്‍ ഞാന്‍ തയ്യാറാണ്. കാരണം എന്റെ മാറ്റം അത്രമാത്രം പരിപൂര്‍ണമാണ്. എന്റെ ഭാവിയിലെ പെരുമാറ്റവും അമ്മട്ടിലായിരിക്കും… ധീരര്‍ക്ക് മാത്രമേ ദയാലുക്കളാകാന്‍ കഴിയൂ. അതിനാല്‍ ഭരണകൂടത്തിന്‍റെ രക്ഷാകര്‍തൃകവാടങ്ങളിലേയ്ക്കല്ലാതെ ധൂര്‍ത്തപുത്രന്‍ എങ്ങോട്ടാണ് പോകുക.’’ എന്നുൾപ്പടെ 8 തവണ വെള്ളക്കാർക്ക് മാപ്പ് എഴുതി കൊടുത്ത സവർക്കറെ ഉൾപ്പെടുത്തിയ ബിജെപിക്ക് നെഹ്റു മരിച്ചിട്ട് 58 വർഷമായിട്ടും ‘അന്ത ഭയം...

Read More