Author: Editorial Team

കൊച്ചി ഫ്ലാറ്റ് കൊലപാതകം! പിന്നില്‍ ലഹരിത്തർക്കമെന്ന് പോലീസ്; പ്രതി പിടിയില്‍

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപമുള്ള ഫ്ലാറ്റിൽ നടന്ന കൊലപാതകത്തിനു പിന്നില്‍ ലഹരിയുടെ പേരിലുള്ള തര്‍ക്കമെന്ന് പോലീസ്. പിടിയിലായ അര്‍ഷാദില്‍നിന്നു കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. അര്‍ഷാദിന്‍റെ സഹായി അശ്വന്തും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്‍റെ നിഗമനം. സജീവനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്ലാറ്റില്‍ സ്ഥിരമായി ലഹരി ഇടപാടുകള്‍ നടന്നിരുന്നതായാണ് സൂചന. നിരവധി ആളുകള്‍ ഫ്ലാറ്റില്‍ സ്ഥിരമായി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസിനെ വിവരം അറിയിച്ചിരുന്നില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. അപരിചിതരായവര്‍ ഫ്ലാറ്റിലെത്തുമ്പോള്‍ പോലീസിനെ വിവരമറിയിക്കണമെന്ന് റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ ഈ നിർദേശവും പാലിക്കപ്പെട്ടില്ല. ജ്വലറിയില്‍നിന്ന് മൂന്നു പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതിയാണ് പിടിയിലായ അര്‍ഷാദ്.ഈ കേസില്‍ ഒളിവിലിരിക്കുമ്പോഴാണ് ഇയാള്‍ സ്ഥിരമായി ഫ്ലാറ്റില്‍ എത്തിയിരുന്നതെന്നും പോലീസ് അറിയിച്ചു. കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശിയായ അര്‍ഷാദിനെ പോലീസ് പിടികൂടിയത്. കസ്റ്റഡിലെടുക്കുമ്പോള്‍ ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. കൊ ലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്. മരിച്ച സജീവ് കൃഷ്ണയ്ക്കും അറസ്റ്റിലായ അര്‍ഷാദിനും പുറമേ മറ്റ് മൂന്ന് പേര്‍ കൂടി ഫ്ലാറ്റില്‍ താമസിച്ചിരുന്നു. ഇവര്‍ വിനോദയാത്ര പോയി തിങ്കളാഴ്ച വൈകിട്ട് എത്തിയെങ്കിലും ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. ചൊവ്വാഴ്ച ഫ്ലാറ്റിന്‍റെ മറ്റൊരു താക്കാല്‍ ഉപയോഗിച്ച് അകത്തു കടന്നപ്പോഴാണ് രക്തക്കറയും പിന്നാലെ മൃതദേഹവും...

Read More

ചികിത്സതേടുന്ന രോഗികളുടെ എണ്ണം വർധിച്ചു! ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ആശുപത്രിയിൽ ചികിത്സതേടുന്ന രോഗികളുടെ എണ്ണം വർധിച്ചു. ഇതോടെ മാസ്ക് ധരിക്കാനും കോവിഡ് മാനദണ്ഡങ്ങൾ പലിക്കാനും അധികൃതർ ആവശ്യപ്പെട്ടു. കോവിഡ് കേസുകളും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണെന്ന് പൊതുജനാരോഗ്യ വിദഗ്ധ ഡോ. സുനില ഗാർഗ് പറഞ്ഞു. രോഗംഭേദമാകുന്നവരുടെ നിരക്ക് മികച്ചതാണ്, പക്ഷേ കേസുകൾ വർധിക്കുകയും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു. 9,000 കിടക്കകൾ ഉള്ളതിൽ‌ 500 എണ്ണത്തിലും രോഗികളായി. 2,129 ഐസിയു ബെഡുകളിൽ ഇതിനകം 20-ലധികം രോഗികളായി. 65 രോഗികൾ ഇപ്പോൾ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, എന്നാൽ ജാഗ്രതവേണമെന്ന് സുനില ഗാർഗ് കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച ഡൽഹിയിൽ 1,227 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14.57 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. എട്ട് മരണങ്ങളും റിപ്പോർട്ട്...

Read More

ബഫര്‍സോണ്‍, തീരദേശ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: കര്‍ഷകരെ ഏറെ ആശങ്കപ്പെടുത്തുന്ന ബഫര്‍സോണ്‍ വിഷയവും തീരദേശവാസികളുടെ പ്രതിസന്ധികളും പരിഹരിക്കാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ കൂടുതല്‍ നടപടി സ്വീകരിക്കണമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോമലബാര്‍ സഭയുടെ മുപ്പതാമത് സിനഡിന്‍റെ രണ്ടാം സമ്മേളനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ സമയോചിതമായ ഇടപെടലുകള്‍ നടത്തുന്നതില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നു കുറ്റകരമായ അനാസ്ഥയാണു ഉണ്ടാകുന്നതെന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനവും സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായിക്കലിന്‍റെ ധന്യ പദവി പ്രഖ്യാപനവും ഭാരതസഭയ്ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങളാണ്. ജൂബിലിയുടെയും നവതിയുടെയും നിറവിലായിരിക്കുന്ന മെത്രാന്മാരെ മേജര്‍ ആര്‍ച്ച്ബിഷപ് അഭിനന്ദനങ്ങള്‍ അറിയിച്ചു. 51 സീറോമലബാര്‍ ബിഷപ്പുമാര്‍ പങ്കെടുക്കുന്ന സിനഡ് സമ്മേളനം ഹൊസൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ നല്‍കിയ ധ്യാനചിന്തകളോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് മേജര്‍ ആര്‍ച്ച്ബിഷപ് സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു.  ഭാരതത്തിന്‍റെ അപ്പസ്‌തോലനും വിശ്വാസത്തില്‍ പിതാവുമായ മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950ാം വാര്‍ഷികത്തിന്‍റെ ഭാഗമായി രൂപതകളിലും വിവിധ സ്ഥലങ്ങളിലുമായി നടത്തപ്പെട്ട, പ്രത്യേകിച്ച് പാലയൂരും കൊടുങ്ങല്ലൂരും നടന്ന ആഘോഷങ്ങളെ മേജര്‍ ആര്‍ച്ച്ബിഷപ് ശ്ലാഘിച്ചു. സഭാതലത്തിലുള്ള മാര്‍തോമാശ്ലീഹായുടെ 1950ാം രക്തസാക്ഷിത്വ അനുസ്മരണം ജൂലൈ മൂന്നിന് “സീറോമലബാര്‍ സഭാദിന’ത്തില്‍ ആചരിച്ചതിനെക്കുറിച്ചും കര്‍ദിനാള്‍ അനുസ്മരിച്ചു. വൈദികപരിശീലനത്തിന്‍റെ പാഠ്യപദ്ധതികള്‍ പുനരാവിഷ്‌കരിക്കുന്നതിനെക്കുറിച്ചും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന “സിനഡാലിറ്റി’യെക്കുറിച്ചുള്ള മെത്രാന്മാരുടെ 16ാമത് സാധാരണ സിനഡിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. “ആത്മാവിനോട് തുറവിയുള്ളവരായിരിക്കാം; കപ്പലിനെ കാറ്റ് മുമ്പോട്ട് കുതിക്കാന്‍ സഹായിക്കുന്നതുപോലെ അവിടുന്ന് നമ്മെ മുമ്പോട്ട് നയിക്കും’ എന്ന ഫ്രാന്‍സിസ് പാപ്പായുടെ ചിന്ത സിനഡിനെ വഴിനടത്തുമെന്ന് കര്‍ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന സിനഡിൽ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് വിവിധ വിഷയങ്ങള്‍ ചര്‍ച്ച...

Read More

കോവിഡിനെതിരേ മുന്‍പന്തിയില്‍ അമേരിക്കയും ഇന്ത്യയും

വാഷിംഗ്ടണ്‍: കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച രാജ്യങ്ങളാണ് അമേരിക്കയും ഇന്ത്യയുമെന്ന് അമേരിക്കന്‍ ആരോഗ്യമന്ത്രാലയം. വൈറ്റ്ഹൗസിലെ കൊറോണ വൈറസ് പ്രതികരണ ഏകോപന ഉദ്യോഗസ്ഥനായ ഡോ. ആഷിഷാണ് ഇരു രാജ്യങ്ങളും കൈവരിച്ച നേട്ടങ്ങള്‍ വിവരിച്ചത്. അമേരിക്കയിലെയും ഇന്ത്യയിലെയും മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധകുത്തിവയ്പ് നല്‍കാന്‍ സാധിച്ചു. കോവിഡ്മൂലം വലഞ്ഞ മറ്റുരാജ്യങ്ങള്‍ക്ക് മരുന്നുകളായും മറ്റുമുള്ള സഹായം എത്തിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതല്‍ സഹായമെത്തിക്കാന്‍ രണ്ടുരാജ്യങ്ങള്‍ക്കും സാധിച്ചു. ഇന്ത്യയുടെ 75 ാം സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവിന്റെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനുഷിക മാഹാത്മ്യം, സ്വാതന്ത്ര്യം, വൈവിധ്യം, വിശ്വാസം, നിയമവ്യവസ്ഥ തുടങ്ങിയവയാണ് ഇരുരാജ്യങ്ങളെയും ഒരുമിപ്പിക്കുന്ന ഘടകങ്ങളെന്ന് ഡോ. ആഷിഷ്...

Read More

റഷ്യന്‍ പെട്രോളിയം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ അമര്‍ഷം

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പന്നങ്ങളില്‍ അമേരിക്ക അമര്‍ഷം പ്രകടിപ്പിച്ചു. റഷ്യ ഉല്‍പാദിപ്പിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളാണ് ഇന്ത്യ അമേരിക്കയ്ക്ക് കയറ്റുമതി ചെയ്യുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു. യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഫെബ്രുവരിമുത്യ റഷ്യക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഊര്‍ജാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത അസംസ്‌കൃത എണ്ണ, പെട്രോളിയം ഉല്‍പന്നങ്ങള്‍, കല്‍ക്കരി, വാതകം എന്നിവ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍നിന്നുള്ള എണ്ണയാണെന്ന വസ്തുത മറച്ചുവച്ചാണ് ഇന്ത്യ അമേരിക്കയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നത്. ഇത് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ലംഘനമാണെന്ന് അമേരിക്ക ആരോപിക്കുന്നു. റഷ്യയില്‍നിന്നുള്ള എണ്ണയെന്ന വസ്തുത മറച്ചുവച്ചാണ് ഇന്ത്യ, അമേരിക്കയ്ക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതെന്ന് അമേരിക്ക ആരോപിച്ചു. പുറംകടലിലെത്തുന്ന റഷ്യന്‍ ടാങ്കറില്‍നിന്ന് ഇന്ത്യന്‍ കപ്പലിലേക്ക് മാറ്റുന്ന അസംസ്‌കൃത എണ്ണയും മറ്റും ഗുജറാത്ത് തീരത്തുള്ള തുറമുഖത്ത് എത്തിക്കുകയാണ്. ഇത് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കിള്‍ പത്ര സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ കപ്പലില്‍ ശേഖരിച്ചശേഷം ലക്ഷ്യസ്ഥാനമില്ലാതെ കടലില്‍ സഞ്ചരിക്കും. നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് ചരക്കുകപ്പല്‍ ന്യൂയോര്‍ക്കിലേക്ക് യാത്രതിരിക്കുമെന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പത്ര പറഞ്ഞു. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറുടെ പ്രസ്താവനയില്‍ ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ നടപടിക്ക് ഇതുവരെ ഇന്ത്യ അംഗീകാരം നല്‍കിയിട്ടില്ല. പെട്രോളിയം അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ലോകരാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. എന്നാല്‍ റഷ്യയില്‍നിന്ന് അപൂര്‍വമായി മാത്രമായിരുന്നു ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് എണ്ണവിലയില്‍ റഷ്യ ഇളവ് നല്‍കിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് റഷ്യന്‍ എണ്ണ വ്യാപകമായി ഇന്ത്യ ഇറക്കുമതി ചെയ്യാന്‍...

Read More