Author: Editorial Team

‘ഇന്ന് ആ തടി ആയാലും അഡ്ജസ്റ്റ് ചെയ്യാമത്രേ’; ഷായെ ക്ഷണിച്ച പിണറായിയെ വിമര്‍ശിച്ച് ഷിബു ബേബിജോണ്‍

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരിഹസിച്ച് ആർ.എസ്.പി. നേതാവ് ഷിബു ബേബി ജോൺ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആ തടി പോരെന്നായിരുന്നു അന്ന് മാസ് ഡയലോഗ്. ഇന്ന് ആ തടി ആയാലും അഡ്ജസ്റ്റ് ചെയ്യാമത്രേ– ഷിബു ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. 2018 ഒക്ടോബറിലാണ് സംസ്ഥാന സർക്കാരിനെ തഴെയിടാനുള്ള ശേഷി അമിത് ഷായുടെ തടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പ്രസംഗമധ്യേ പറഞ്ഞത്. വലിച്ച് താഴെയിട്ട് കളയാം എന്നാണ് ബി.ജെ.പിയുടെ തലതൊട്ടപ്പൻ വിചാരിക്കുന്നത്. അതിന് ആ തടി പോരാ. കണ്ടിട്ട് വെള്ളം കൂടുതലുള്ള തടിയാണെന്ന് തോന്നുന്നെന്നും അന്ന് പാലക്കാട്ട് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ പിണറായി പരിഹസിച്ചിരുന്നു. അമിത് ഷാ കണ്ണൂരിൽ നടത്തിയ പ്രസംഗത്തിനായിരുന്നു അന്ന് മുഖ്യമന്ത്രി അത്തരത്തിൽ മറുപടി നൽകിയത്. വെറും 1,500 പാർട്ടിക്കാരെയും പോലീസിനെയും വെച്ച് ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും തടയാനും തകർക്കാനും ശ്രമിച്ചാൽ പിണറായി സർക്കാരിനെ വലിച്ചു താഴെയിടാനും ബി.ജെ.പി. മടിക്കില്ല എന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്. കണ്ണൂർ താളിക്കാവിൽ ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത്...

Read More

സീറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ

കാക്കനാട്: സീറോ മലബാർസഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ കൂടി നിയമിതരായി. മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചത്. സീറോ മലബാർ സഭയുടെ 30-ാം സിനഡിന്‍റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് പിതാക്കന്മാർ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിന് മുൻപായി ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാർപാപ്പയുടെ സമ്മതം വത്തിക്കാൻ സ്ഥാനപതിവഴി ലഭിച്ചിരുന്നു. ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. തോമസ് പാടിയത്ത് എന്നിവരെ മാർ ആലഞ്ചേരിയും ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിലും ചേർന്ന് സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. വിദേശത്തായിരുന്ന മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാൻ ഫാ. അലക്സ് താരാമംഗലം ചടങ്ങിൽ സന്നിഹിതനായിരുന്നില്ല. മെത്രാഭിഷേകത്തിന്‍റെ തീയതി പിന്നീട് നിശ്ചയിക്കും. ഇതോടെ സീറോമലബാർ സഭയിൽ ശുശ്രൂഷ ചെയ്യുന്നവരും വിരമിച്ചവരുമായി മെത്രാന്മാരുടെ എണ്ണം 65 ആയി. 2016 മുതൽ 2022 വരെ തലശേരി അതിരൂപതയുടെ സിഞ്ചെല്ലൂസ് ആയിരുന്നു. അതിരൂപതയിലെ മാടത്തിൽ ഇടവകയുടെ വികാരിയായി സേവനം ചെയ്യുമ്പോഴാണ് പുതിയ നിയമനം അദ്ദേഹത്തെ തേടിയെത്തുന്നത്. തത്വശാസ്ത്ര സംബന്ധമായ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള നിയുക്ത മെത്രാന് ഇറ്റാലിയൻ, ജർമൻ ഭാഷകളിലും പ്രാവീണ്യമുണ്ട്. ഷംഷാബാദ് രൂപതയുടെ ഒന്നാമത്തെ സഹായ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന പാലാ രൂപതാംഗം ഫാ. ജോസഫ് കൊല്ലംപറമ്പിൽ 1955-ൽ ജനിച്ചു. പാലാ രൂപതയുടെ മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ച അദ്ദേഹം 1981 ഡിസംബർ 18ന് വൈദികനായി അഭിഷിക്തനായി.  പാലാ രൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത ഫാ. കൊല്ലംപറമ്പിൽ പാലാ സെന്‍റ് തോമസ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. സെന്‍റ് തോമസ് കോളജിൽ അധ്യാപകനായും ബർസാറായും ഹോസ്റ്റൽ വാർഡനായും സേവനം ചെയ്തു. 2003 മുതൽ 2011 വരെ അരുവിത്തുറ സെന്‍റ് ജോർജസ് കോളജിന്‍റെ പ്രിൻസിപ്പാളായിരുന്നു. മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് അംഗം, സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. രൂപതയുടെ വിവിധ കാനോനിക സമിതികളിൽ അംഗമായിരുന്ന അദ്ദേഹം രൂപതയുടെ സിഞ്ചെല്ലൂസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഷംഷാബാദ് രൂപതയിൽ ഗുജറാത്ത് മിഷൻ പ്രദേശത്തിനുവേണ്ടിയിട്ടുള്ള സിഞ്ചെല്ലൂസായി പ്രവർത്തിക്കുന്നു. ഷംഷാബാദ് രൂപതയുടെ രണ്ടാമത്തെ സഹായ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന ഫാ. തോമസ് പാടിയത്ത് ചങ്ങനാശേരി അതിരുപതാംഗമാണ്. 1969-ൽ ജനിച്ച അദ്ദേഹം സ്കൂൾ പഠനത്തിനുശേഷം 1984-ൽ വൈദിക പരിശീലനത്തിനായി ചങ്ങനാശേരി അതിരൂപതാ മൈനർ സെമിനാരിയിൽ പ്രവേശിച്ചു. 1994 ഡിസംബർ 29ന് വൈദികനായി അഭിഷിക്തനായി. അതിരമ്പുഴ പള്ളിയിൽ അസി. വികാരിയായും മാർ ജോസഫ് പൗവ്വത്തിലിന്‍റെ സെക്രട്ടറിയായും സേവനം ചെയ്ത അദ്ദേഹം ബെൽജിയത്തിലെ ലുവൈൻ സർവകലാശാലയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും നേടി. കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ ഉൾപ്പെടെ വിവിധ മേജർ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനായിരുന്നു. ഇംഗ്ലീഷിന് പുറമേ ജർമൻ ഭാഷയിലും പ്രാവീണ്യമുണ്ട്. നിലവിൽ ചങ്ങനാശേരി അതിരൂപതയിലെ സിഞ്ചെല്ലൂസായി സേവനം...

Read More

ഒത്തുതീര്‍പ്പിന് പോലീസ് സമ്മര്‍ദം! യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി ജീവനൊടുക്കി

ലക്നൊ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഒത്തുതീര്‍പ്പിന് പൊലീസ് സമ്മര്‍ദം ചെലുത്തിയതിനെ തുടർന്നാണ് അതിജീവിതയായ പതിനഞ്ചുകാരി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജൂലൈ 15 ന് പെണ്‍കുട്ടിയെ പ്രദേശവാസികളായ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുകയും ബന്ദിയാക്കി അടുത്തുള്ള കാട്ടില്‍ എത്തിച്ച് മറ്റു മൂന്നുപേര്‍ക്കൊപ്പം ബലാത്സംഗം ചെയ്യുകയുമായിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന പെണ്‍കുട്ടി ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം അമ്മയെ അറിയിച്ചത്. അവർ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 15ന് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാതെ ഒത്തുതീര്‍പ്പിന് സമ്മര്‍ദം ചെലുത്തുകയായിരുന്നു പോലീസ്.  തങ്ങള്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കുറ്റവാളികള്‍ക്കൊപ്പം നിലയുറപ്പിക്കുകയാണ് പോലീസ് ചെയ്തതെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ആരും സഹായിക്കാന്‍ തയാറായില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവം വിവാദമായതോടെ പ്രതികളുടെ കുടുംബാംഗങ്ങള്‍ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേസില്‍ വീരേഷ് എന്നയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ജിനേഷ്, സുവേന്ദ്ര, ബിപിന്‍ എന്നീ പ്രതികള്‍ ഇപ്പോഴും...

Read More

പരിക്കേറ്റ പാക് ഭീകരന് മൂന്ന് കുപ്പി രക്തം നല്‍കി ഇന്ത്യന്‍ സൈനികര്‍ ! എല്ലാം തുറന്നു പറഞ്ഞ് ഭീകരന്‍…

കാശ്മീരിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ പാക് ഭീകരന്‍ മൂന്നു കുപ്പി രക്തം ദാനം ചെയ്ത് ഇന്ത്യന്‍ സൈനികര്‍. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ഓഗസ്റ്റ് 21നാണ് പാക് അധീന കശ്മീരില്‍ നിന്നുള്ള ചാവേറായ തബാറക് ഹുസൈനെ ഇന്ത്യന്‍ സൈന്യം പിടികൂടിയത്. പിടികൂടുന്നതിനിടെ പരിക്കേറ്റ ഹുസൈനെ സൈനികര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ”തുടയിലും തോളിലും രണ്ട് വെടിയുണ്ടകളേറ്റതിനാല്‍ കടുത്ത രക്തസ്രാവമുണ്ടായി, ഗുരുതരാവസ്ഥയിലായിരുന്നു തബാറക് ഹുസൈന്‍. ഞങ്ങളുടെ ടീമിലെ അംഗങ്ങള്‍ അയാള്‍ക്ക് മൂന്ന് കുപ്പി രക്തം നല്‍കി, ശസ്ത്രക്രിയ നടത്തി ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ ഏറെ പുരോഗതിയുണ്ടെങ്കിലും മെച്ചപ്പെട്ട നിലയില്‍ ഏതാനും ആഴ്ചകള്‍ വേണ്ടിവരും,” ബ്രിഗേഡിയര്‍ രാജീവ് നായര്‍ എഎന്‍ഐയോട് പറഞ്ഞു. ‘ഓപ്പറേഷന്‍ സമയത്ത്, മറ്റേതൊരു രോഗിയെപ്പോലെ ഞങ്ങള്‍ അയാളെക്കുറിച്ച് ചിന്തിക്കുകയും അവനെ രക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തു’ രാജീവ് നായര്‍ പറഞ്ഞു. രക്തിനല്‍കി അവനെ രക്ഷിക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തുവെന്ന് ബ്രിഗേഡിയര്‍ രാജീവ് നായര്‍ കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ ഒരിക്കലും അവനെ ഒരു തീവ്രവാദിയായി കരുതിയിരുന്നില്ല. അവന്റെ ജീവന്‍ രക്ഷിക്കാന്‍ മറ്റേതൊരു രോഗിയെയും പോലെ ഞങ്ങള്‍ അവനെ സഹായിച്ചു. ചാവേറാകാന്‍ വന്നിട്ടും സ്വന്തം രക്തം തന്നത് ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥരുടെ മഹത്വം. വളരെ അപൂര്‍വ രക്തഗ്രൂപ്പായ ഒ നെഗറ്റീവ് ആയിരുന്നു തബാറക് ഹുസൈന്റേത്,’ അദ്ദേഹം പറഞ്ഞു. ചാവേറാക്രമണ ദൗത്യം നടത്തുന്നതിന് പാകിസ്ഥാന്‍ കേണല്‍ യൂനുസ് ചൗധരി തനിക്ക് 30,000 രൂപ നല്‍കിയതായി ഹുസൈന്‍ സൈന്യത്തോട് വെളിപ്പെടുത്തി. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കാശ്മീര്‍ ആസ്ഥാനമായുള്ള ഒരു കേന്ദ്രത്തില്‍ നിന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് തബാറക് ഹുസൈന്‍ സംസാരിച്ചു. മറ്റ് നാലഞ്ച് പേരോടൊപ്പമാണ് ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ വെളിപ്പെടുത്തി. ട്വിറ്ററില്‍ പങ്കിട്ട ഒരു വീഡിയോയില്‍, താനും മറ്റ് തീവ്രവാദികളും ചേര്‍ന്ന് ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിക്കാന്‍ ശ്രമം നടത്തിയതായി ഹുസൈന്‍ സമ്മതിക്കുന്നത് കാണാം. പാക് അധീന കാശ്മീരിലെ കോടിയിലെ സബ്സ്‌കോട്ട് ഗ്രാമത്തിലെ താമസക്കാരനാണ് ഹുസൈന്‍. തീവ്രവാദവുമായുള്ള തന്റെ ദീര്‍ഘകാല ബന്ധം ഏറ്റുപറഞ്ഞ ഹുസൈന്‍, പാകിസ്ഥാന്‍ ആര്‍മിയിലെ മേജര്‍ റസാഖില്‍ നിന്നാണ് തനിക്ക് പരിശീലനം ലഭിച്ചതെന്ന് പറഞ്ഞു. ”ഞാന്‍ ആറ് മാസത്തെ പരിശീലനത്തിന് വിധേയനായി, ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ജെയ്ഷെ മുഹമ്മദ് (ജെഎം) അംഗങ്ങള്‍ക്കായി നിരവധി (പാകിസ്ഥാന്‍ സൈന്യം നടത്തുന്ന) നിരവധി (ഭീകരവാദ) ക്യാമ്പുകള്‍ സന്ദര്‍ശിച്ചു,” ഹുസൈന്‍ മാധ്യമപ്രവര്‍ത്തകരോട്...

Read More

പോലീസ് വീട്ടിൽ ഒളിച്ചിരുന്നത്‌ ആറു മണിക്കൂർ ! കേരളത്തിലേക്ക് ലഹരിക്കടത്ത്; നൈജീരിയൻ സ്വദേശിയെ കുടുക്കിയത് അതിസാഹസികമായി

കൊച്ചി: കേരളത്തിലേക്കുള്ള എംഡിഎംഎ കടത്തിലെ മുഖ്യകണ്ണിയായ നീഗ്രോ വംശജനും നൈജീരിയൻ പൗരനുമായ ഒക്കാഫോർ എസേ ഇമ്മാനുവേൽ(36) പാലാരിവട്ടം പോലീസ് കീഴടക്കിയത് അതിസാഹസികമായി. ബംഗളൂരിൽ താമസിച്ച് മയക്കുമരുന്നു കച്ചവടത്തിന് നേതൃത്വം വഹിക്കുകയായിരുന്ന ഇയാൾ കൂട്ടാളികൾ പിടിയിലായത് അറിഞ്ഞതിനെ തുടർന്ന് മൊബൈൽ ഓഫ് ചെയ്ത് താമസവും മാറ്റി കഴിയുകയായിരുന്നു. സൈബർസെല്ലിന്‍റെയും മൊബൈൽ ഫോണ്‍ കന്പനിയുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ ബംഗളൂരു കെആർ പുരത്തുനിന്നാണ് പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ എസ്. സനലിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ബംഗളൂരു കെആർ പുരത്തെ ഇയാളുടെ വീട്ടിൽ ആറു മണിക്കൂർ ഒളിച്ചിരുന്നായിരുന്നു പോലീസിനെ ഇയാളെ വലയിൽ വീഴ്ത്താനായത്. കേസിൽ നേരത്തെ പിടിയിലായ ഫോർട്ടുകൊച്ചി സ്വദേശി വർഗീസ് ഫെർണാണ്ടസുമായാണ് അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. വർഗീസ് ഇയാളുടെ ഒളിത്താവളം പോലീസിന് കാണിച്ചുകൊടുത്തെങ്കിലും അവിടെ കൂട്ടാളികൾ ഉണ്ടായതിനാൽ പോലീസിന് കടക്കാനായില്ല. മൂന്നു ദിവസം കാത്തിരുന്നതിനുശേഷമാണ് ഒക്കാഫോർ പുറത്തുപോയ സമയത്ത് പോലീസ് സംഘം വീട്ടിനുള്ളിൽ കയറി. ഈ സമയം ഇയാളുടെ ജർമൻ സ്വദേശിയായ ഭാര്യ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് മണിക്കൂറുകളോളം ഒക്കാഫോറിനായി വീട്ടിനുള്ളിൽ പോലീസ് സംഘം കാത്തിരുന്നു. തുടർന്ന് ഇയാളെ വീട്ടിലെത്തിയപ്പോൾ ബല പ്രയോഗത്തിലൂടെയാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. മയക്കുമരുന്നു സംഘം കഴിഞ്ഞ ആറു മാസത്തിനുള്ളിൽ കേരളത്തിലേക്ക് കടത്തിയത് നാലര കിലോ എംഡിഎംഎയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കർണാടകയിൽ മയക്കുമരുന്നു നിർമാണവുമായി ബന്ധപ്പെട്ട് വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിലെ മുഖ്യകണ്ണിയാണ് നൈജീരിയൻ സ്വദേശിയെന്നും പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ എസ്. സനൽ പറഞ്ഞു. ഇയാൾ ഉൾപ്പെട്ട സംഘമാണ് കൊച്ചിയിലേക്ക് ഏറ്റവും കൂടുതൽ എംഡിഎംഎ കൈമാറുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞമാസം 20ന് ജവഹർലാൽ നെഹ്റു ഇന്‍റർനാഷണൽ സ്റ്റേഡിയം ലിങ്ക് റോഡിൽ പാർക്കുചെയ്തിരുന്ന സ്കൂട്ടറിൽ നിന്നും രണ്ടുകവറുകളിലായി വില്പനയ്ക്കു വച്ചിരുന്ന 102.04 ഗ്രാം എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണങ്ങളാണ് നൈജീരിയൻ സ്വദേശിയിലേക്കെത്തിച്ചത്. അന്ന് ഹാരൂണ്‍ സുൽത്താൻ എന്നയാളെ അറസ്റ്റുചെയ്തിരുന്നു. തുടർന്ന് 28ന് അലിൻ ജോസഫ്, നിജു പീറ്റർ എന്നിവരെയും ഈ മാസം അഞ്ചിന് അലൻ ടോണി എന്നയാളെയും പാലാരിവട്ടം പോലീസ് പിടികൂടി. പിന്നീട് 13ന് ഫോർട്ട്കൊച്ചി സൗത്ത് വെളി ഇൻഫന്‍റ് ജീസസ് റോഡിൽ സുനിൽ കോട്ടേജിൽ വർഗീസ് ജോസഫ് ഫെർണാണ്ടസ് എന്നയാളെയും അറസ്റ്റു ചെയ്തു. ഇയാളിൽ നിന്നാണ് നീഗ്രോ വംശജനെ കുറിച്ചുള്ള വിവരം...

Read More