Author: Editorial Team

യുപിയിലെ ഹോട്ടലില്‍ തീപിടുത്തം: രണ്ടുപേര്‍ മരിച്ചു, ഏഴുപേര്‍ക്ക് പരിക്ക്

ലക് നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവിലെ ഹസ്രത്ഗഞ്ചിലുള്ള ലെവാന ഹോട്ടലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. മരിച്ചത് ഒരു സ്ത്രീയും പുരുഷനുമാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഏഴുപേരെ ലക്നൗവിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെിയ അഗ്നിശമന സേന 18 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ആറോളം പേര്‍ ഇപ്പോഴൂം ഹോട്ടലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. ആകെ 30 മുറികളുള്ള ഹോട്ടലിന്‍റെ 18 മുറികളിലാണ് താമസക്കാര്‍ ഉണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരുന്നതായി ഉത്തര്‍പ്രദേശ് പോലീസ്...

Read More

സൈറസ് മിസ്ത്രിയുടെ അപകടമരണം; കാര്‍ അമിതവേഗതയിലായിരുന്നെന്ന് പോലീസ്

മുംബൈ: വ്യവസായിയും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രിയും സംഘവും അപടകസമയത്ത് സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗതയിലായിരുന്നെന്ന് പോലീസ്. വഴിയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. അപകടത്തിനു തൊട്ടുമുമ്പുള്ള 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടത് ഒന്‍പതു മിനിറ്റുകൊണ്ടാണെന്നു പോലീസ് പറഞ്ഞു. അപകടമുണ്ടായപ്പോള്‍ കാറിനു പിന്നിലുള്ള എയര്‍ ബാഗ് പ്രവര്‍ത്തിച്ചില്ല. അപകടത്തില്‍ മരിച്ച സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് നിഗമനം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍വച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സൂര്യ നദിയിലെ പാലത്തിലുള്ള റോഡ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നാലു പേരായിരുന്നു കാറിലുണ്ടായിരുന്നത്. പരിക്കേറ്റ അനയ്ത പാന്‍ഡോള്‍, ഡാരിയസ് പാന്‍ഡോള്‍ എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്...

Read More

ഇല്ലായ്മകളുടെ ബാല്യകാലത്തെ ഓണം, അമ്മ വിളമ്പിയ ഓണരുചി..! മനസ് തുറന്ന് ഇന്ദ്രൻസ്…

ഇല്ലായ്മകളുടെ ബാല്യകാലത്തെ ഓണം. അത്തം മുതൽ വീട്ടിൽ ഓണസദ്യയുണ്ടാകും. തിരുവനന്തപുരം കുമാരപുരത്തെ ചെറിയതും പഴയതുമായ വീടിന്‍റെ തിണ്ണയിൽ ഞങ്ങൾ ഏഴു സഹോദരങ്ങൾ നിരയായിരുന്നാണ് തൂശനിലയിൽ ഉണ്ണുക. അച്ഛൻ തിരുവോണനാളിൽ മാത്രമേ ഞങ്ങൾക്കൊപ്പം ഉണ്ണാനിരിക്കൂ. പാവം അച്ഛൻ കൂലിപ്പണിക്കുപോയില്ലെങ്കിൽ ഓണത്തിനെന്നല്ല, ഒരു നേരംപോലും ഉണ്ണാൻ വകയുണ്ടാകില്ല. അന്നും ഇന്നും ഞാൻ തനി വെജിറ്റേറിയനാണ്. അരിയാഹാരം മാത്രം കഴിക്കുന്ന മലയാളി എന്നു പറയാം. ഓണവിഭവങ്ങളിൽ ഏറ്റവും ഇഷ്ടം പരിപ്പും പപ്പടവുമാണ്. ചോറിനു മുകളിൽ മറയിടുംപോലെ പരിപ്പുകറി നിരത്തിയൊഴിക്കും. അതിൽ ഒന്നുരണ്ടു പപ്പടം പൊടിച്ചിളക്കി അവിയലും തീയലും അച്ചാറും തൊട്ട് കഴിക്കും. ഉണ്ടുതീരും വരെ ഇടയ്ക്കിടെ കടിക്കാൻ ഇടതുകൈയിൽ ഒരു പപ്പടം കരുതലായുണ്ടാകും. എല്ലാത്തരം പായസവും ഇഷ്ടമാണ്. സേമിയ പായസം കിട്ടിയാൽ ഒന്നല്ല, രണ്ടു ഗ്ലാസ് കുടിക്കും. ബാല്യത്തിലെ ഓണക്കാലത്തെക്കുറിച്ച് ഇനിയും പറയാനുണ്ട്. അച്ഛൻ കൊച്ചുവേലു. അമ്മ ഗോമതി. മൂന്നാണും നാലു പെണ്ണുമായി ഏഴു സഹോദരങ്ങളിൽ ഞാൻ മൂന്നാമത്തെയാൾ. അതായത് ആണുങ്ങളിൽ മൂത്തയാൾ. നിങ്ങളെല്ലാവരും ഇന്ദ്രൻസ് എന്നു സ്നേഹത്തോടെ വിളിക്കുന്ന എന്‍റെ ഒറിജിനൽ പേര് സുരേന്ദ്രൻ എന്നാണ്. പഠിപ്പ് നാലാം ക്ലാസു വരേയുള്ളുവെന്ന് പ്രത്യേകം പറയട്ടെ. പാവപ്പെട്ട കർഷകരും കൂലിപ്പണിക്കാരും പാർത്തിരുന്ന പത്രാസില്ലാത്ത ഗ്രാമത്തിലാണ് ഞാൻ‌ വളർന്നത്. തെങ്ങോല മേഞ്ഞ് ചാണകം മെഴുകിയ കൂരകളും നാട്ടുവഴികളും പാടങ്ങളും കൃഷിയിടങ്ങളുമുള്ള ഗ്രാമത്തെ അടയാളപ്പെടുത്താൻ ഒരു വായനശാലയും സ്കൂളും കുമാരപുരത്തുണ്ടായിരുന്നു. പൊന്നോണത്തെ വരവേൽക്കുന്നത് പൂക്കളും പൂക്കളങ്ങളും കടുവാകളിയും ഉൗഞ്ഞാലാട്ടവും തിരുവാതിരയും തുന്പിതുള്ളലുമൊക്കെയാണ്. പൊന്നിൻ ചിങ്ങം എത്തുന്പോഴേ മണ്ണും മനവും മാനവും മുറ്റവും ഓണത്തിമായി നമ്മെ വരവേൽക്കും. അതിരുകളില്ലാത്ത അയൽപ്പറന്പുകളിൽ നിറയെ നിറഭേദമുള്ള ഓണപ്പൂക്കൾ. മുറ്റത്തും നിറയെ പൂക്കൾ. പുരയിടങ്ങളിൽ തെച്ചിയും തുന്പയും നന്ത്യാർവട്ടവും. പൂക്കൾ പറിച്ചെടുക്കാൻ ആരും ആരോടും അനുവാദമൊന്നും ചോദിക്കേണ്ടതില്ല. കർക്കിടകം മാനമൊഴിയുന്നതോടെ വെള്ളിവിതറുന്ന വെയിൽ കാഞ്ഞ് ഓണത്തുന്പികൾ പറന്നുകളിക്കും. ഓണത്തോടെ പഞ്ഞകര്‌ക്കിടകം പോയി ഐശ്വര്യകാലം വരികയാണെന്ന പ്രതീതി മനസിലുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. അത്തം മുതൽ പൂക്കളവും കളിക്കളവുമുണ്ടാകും. അരിക്കും കറികൾക്കും മാത്രമേ പഞ്ഞമുള്ളു, പൂക്കൾക്ക് ഒരു പഞ്ഞവുമില്ലെന്നു പറഞ്ഞല്ലോ. ഉപ്പേരിക്കുള്ള കുലയും പച്ചക്കറിയും കുറെയൊക്കെ വീടുകളിലുണ്ടാകും. അയൽക്കാർ‌ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ വിഭവങ്ങളും പങ്കുവയ്ക്കും. അത്തം മുതൽ കളിയാരവങ്ങളും കൈകൊട്ടലും കൂക്കുവിളിയും പതിവാണ്. രാവിലെ തുടങ്ങുന്ന കളി രാത്രിയായാലും തീരില്ല. ഒരു കളി മടുത്താൽ അടുത്തയിനം കളി. ഒരു കൂട്ടർ പിരിഞ്ഞാൽ അടുത്ത കൂട്ടർ വരികയായി. ഉൗഞ്ഞാലാടി മടുക്കുന്പോൾ തിരുവാതിര. അതു കഴിഞ്ഞാൽ കിളികളി. വരാനിരിക്കുന്ന പൊന്നോണത്തെ ഓർത്തു കിടന്നാൽ അത്തം മുതൽ ഉറക്കം വരികയില്ല. തിരുവോണത്തിന് നേരം പുലരും മുന്പേ ഉണരും. വീട്ടിലേക്കു മാത്രമല്ല വായനശാലയിലും ആൽത്തറയിലും പൂക്കളം തീർക്കേണ്ടതുണ്ട്. പൂ പറിക്കാൻ വീട്ടിൽ കുട്ടയൊന്നുമുണ്ടാവില്ല. ആനച്ചെവിയൻ ചേന്പിലയിലോ തോർത്തുമുണ്ടിലോ ഒക്കെയാവും പൂക്കൾ പറിച്ചുകൂട്ടുക. തിരുവോണത്തിന് രാവിലെ അമ്മ ദോശയോ ഇഡ്ഡലിയോ തയാറാക്കും. ദോശയെങ്കിൽ കറി തേങ്ങാച്ചമ്മന്തി. ഇഡ്ഡലിയെങ്കിൽ സാന്പാർ. കൂടെ ഒരു ചെറുപഴവും നാലഞ്ച് ഉപ്പേരിയും മൂന്നുനാല് ശർക്കരവരട്ടിയും കിട്ടിയാൽ കുശാൽ. നെയ്യും പരിപ്പും സാന്പാറും അവിയലും തോരനും പഴവും പായസവുമൊക്കെയുള്ള നീളൻ ഊണ് മാത്രമല്ല ആ ദിവസത്തെ ആഹ്ളാദം. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുത്തനുടുപ്പും നിക്കറും അച്ഛൻ വാങ്ങിത്തരുമെന്ന സന്തോഷദിനം കൂടിയാണ് തിരുവോണം. വിഷുവിനും ഉത്സവത്തിനുമൊക്കെയുള്ള കരുതലായിരുന്നു ഓണപ്പുടവ. അതിനാൽ തിരുവോണം ഓടിവരാനായി കർക്കിടകം മുതലേ കാത്തിരിക്കും. കാലം ഏറെ മുന്നോട്ടുപോയി. ജീവിതം കൂടുതൽ ഭാരമാകാതിരിക്കാൻ ഞാൻ തയ്യലും നാടകവും പഠിച്ചു. അങ്ങനെ നാട്ടിൽ ഇന്ദ്രൻസ് എന്ന പേരിൽ തയ്യൽക്കട തുടങ്ങി. അക്കാലത്ത് കുറെ നാടകങ്ങളിലും അഭിനയിച്ചു. എന്‍റെ തണലിൽ അനുജൻമാരും തയ്യൽ പഠിച്ച് ഇതേ ജോലിയിലെത്തി. പിന്നീട് എനിക്കു ജീവിതം സിനിമയും അഭിനയവുമായി. ഞാൻ സിനിമാനടനായശേഷവും തയ്യൽകട ഉപേക്ഷിച്ചില്ല. സിനിമയിലെത്തിയ ആദ്യകാലത്തും ഞാൻ തയ്യൽ ജോലി തുടർന്നു. ഇപ്പോഴും അനുജൻമാർ ഇന്ദ്രൻസ് ടെയിലറിംഗ് മുന്നോട്ടുകൊണ്ടു പോകുന്നുണ്ട്. ഇനി സിനിമയിലെ ഓണക്കാലത്തെപ്പറ്റി. നാൽപത് വർഷത്തിനിടെ 600 സിനിമകളിൽ ഞാൻ അഭിനയിച്ചു. തിരക്ക് കൂടിയതോടെ വീട്ടിലേക്കു പോകാതെ സിനിമാസെറ്റിൽ തന്നെയാണ് പലവർഷങ്ങളിലും തിരുവോണം. ഇപ്പോൾ പേരാന്പ്രയിലും കാസർഗോട്ടുമൊക്കെയായി മൂന്നു നാലു സെറ്റുകളിൽ ഷൂട്ടിംഗ് തിരക്കിലാണ്. അതിനാൽ ഇക്കൊല്ലവും ഓണം ലൊക്കേഷനിൽതന്നെയെന്നു കരുതുന്നു....

Read More

51കാരിയായ ഭാര്യ ആഗ്രഹിച്ചത് അരുണേട്ടന്‍റെ ഒരു കുഞ്ഞിനെ; ശാഖാകുമാരിയുടെ ആഗ്രഹം 29 കാരനായ ഭർത്താവിന് ഇഷ്ടമായില്ല; ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസിൽ യുവാവിന് ജാമ്യം കിട്ടിയതിങ്ങനെ…

കൊച്ചി: 51 വയസുകാരിയെ വിവാഹം കഴിച്ച് രണ്ടു മാസത്തിനുശേഷം ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാരക്കോണം സ്വദേശിനിയായ ശാഖാകുമാരിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അരുണിന് (29) ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി കീഴടങ്ങാന്‍ നിര്‍ദേശിച്ച സിംഗിള്‍ബെഞ്ചിന്‍റെ ഉത്തരവിനെത്തുടര്‍ന്ന് അരുണ്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി അനുവദിച്ചത്. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കാനും ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശിച്ചു.അറസ്റ്റിലായി ഒന്നരവര്‍ഷമായിട്ടും വിചാരണ ഉടന്‍ നടക്കാനുള്ള സാധ്യത വിരളമാണെന്നു വിലയിരുത്തിയാണ് 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം അനുവദിച്ചത്. 2020 ഒക്ടോബര്‍ 16 നാണ് അരുണ്‍ ശാഖാകുമാരിയെ വിവാഹം കഴിച്ചത്. ഒരു കുഞ്ഞു വേണമെന്നാവശ്യപ്പെട്ട് ശാഖാകുമാരി വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് 2020 ഡിസംബര്‍ 26ന് ഇവരെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ്...

Read More

ഓണാഘോഷം പൊടിപൊടിക്കാൻ അടിച്ചു മാറ്റിയത് ട്രാൻസ്ഫോർമർ; ചെമ്പ്കമ്പി പ്രതീക്ഷിച്ച് പൊളിച്ചപ്പോൾ കിട്ടിയത് അലുമിനിയം കമ്പിയും; ചെറുതോണിയിലെ കള്ളന്മമാരുടെ ആഘോഷം ജയിലിൽ

ചെറുതോണി: വൈദ്യുതി ബോർഡിലെ ട്രാൻസ്ഫോർമർ മോഷണം നടത്തിയ മൂന്നു പേരെ മുരിക്കാശേരി പോലീസ് അറസ്റ്റു ചെയ്തു. വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് സ്വദേശികളായ പുന്നമറ്റത്തിൽ സെബിൻ (30), കാരികുന്നേൽ തോമസ് (49), മറ്റപ്പിള്ളിൽ ബിനു (48) എന്നിവരെയാണ് മുരിക്കാശേരി എസ്ഐ എൻ.എസ്. റോയി, അഡീഷണൽ എസ്ഐ സാബു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. മുരിക്കാശേരി കെഎസ്ഇബി സെക്‌ഷൻ ഓഫീസിലെ അസി. എക്സിക്യൂട്ടീവ് എൻജിനിയർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ട്രാൻസ്ഫോർമർ കടത്താനുപയോഗിച്ച പിക്കപ്പ് വാനും പിടിച്ചെടുത്തു. ട്രാൻസ്ഫോർമർ ഇളക്കിയെടുക്കുന്നതിന് കിണറിൽനിന്നു വെള്ളം കോരാൻ ഉപയോഗിക്കുന്ന കപ്പി പ്രതികൾ കടയിൽനിന്നു വാങ്ങിയിരുന്നു. മോഷണത്തിനു ശേഷം പ്രതികൾ ഈ കപ്പി സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഇതിലുള്ള കോഡുനമ്പർ ഉപയോഗിച്ചു നടത്തിയ അന്വേഷണമാണ് കേസന്വേഷണത്തിനു വഴിത്തിരിവായത്. ദൈവംമേട്ടിൽ പ്രവർത്തിച്ചിരുന്ന ഒരു പാറമടയ്ക്കു വേണ്ടി വൈദ്യുതി ബോർഡ് അനുവദിച്ചതാണ് ട്രാൻസ്ഫോർമർ. പാറമട നിർത്തിപ്പോയെങ്കിലും വൈദ്യുതി ബോർഡ് ട്രാൻസ്ഫോർമർ തിരികെ കൊണ്ടുപോയില്ല. ട്രാൻസ്ഫോർമർ പൊളിച്ചാൽ അതിനുള്ളിൽ ലക്ഷങ്ങൾ വിലയുള്ള ചെമ്പുകമ്പിയും കോയിലും കിട്ടുമെന്നു പ്രതികളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതനുസരിച്ച് മോഷ്ടിച്ച ട്രാൻസ്ഫോർമർ രാത്രി തന്നെ പിക്കപ്പ് വാനിൽ ഒന്നാം പ്രതിയുടെ വീട്ടിലെത്തിച്ച് പൊളിച്ചപ്പോൾ കോയിലും അലൂമിനിയം കമ്പികളും മാത്രമാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്...

Read More