Author: Editorial Team

ഒറ്റ ദിവസംകൊണ്ട് നാലു മന്ത്രിമാരുടെ ഓഫീസുകളിൽ സന്ദർശിച്ച് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ

ന്യൂജേഴ്സി: സംസ്ഥാന സർക്കാരിന്‍റെ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഏതാനും പദ്ധതികളിൽ പങ്കാളികളാകാൻ ഫൊക്കാന തയാറാണെന്ന് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ. കേരള സന്ദർശനത്തിലായിരുന്ന ഡോ. ബാബു സ്റ്റീഫൻ സംസ്ഥാന മന്ത്രിസഭയിലെ നാലു മന്ത്രിമാരെ അവരുടെ ഓഫിസുകളിൽ സന്ദർശിച്ചുകൊണ്ട് നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് തന്‍റെ അഭിപ്രായം അറിയിച്ചത്. ഒറ്റ ദിവസം കൊണ്ട് നാലു മന്ത്രിമാരെ അവരവരുടെ ഓഫിസുകളിൽ പോയി സന്ദർശിച്ച ഫൊക്കാന പ്രസിഡന്‍റിന് ഉൗഷ്മളമായ സ്വീകരണമാണ് മന്ത്രിമാർ നൽകിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, കായിക-യുവജന ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ എന്നിവരുമായാണ് ഡോ. ബാബു സ്റ്റീഫൻ കൂടിക്കാഴ്ച്ച നടത്തിയത്. വിവിധ സമയങ്ങളിലായി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ച്ച തികച്ചും സഹൃദം പുതുക്കൽ മാത്രമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പിന്നീട് അറിയിച്ചു. ഓരോ വകുപ്പ് മന്ത്രിമാരുടെ ഓഫീസിലും ഓരോ മണിക്കൂറോളം വീതം ചെലവഴിച്ച അദ്ദേഹം ഫൊക്കാന അടുത്ത രണ്ടു വർഷത്തേക്ക് നടപ്പിൽ വരുത്താൻ പോകുന്ന പദ്ധതികളെക്കുറിച്ച് ഹൃസ്യമായി വിവരിച്ചു. ഫൊക്കാനയിൽ നിന്ന് സഹകരണം പ്രതീക്ഷിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും ഡോ.ബാബു സ്റ്റീഫനുമായി മന്ത്രിമാർ ചർച്ച ചെയ്തു. ആദ്യമായിട്ടാണ് ഒരു ദിവസം കൊണ്ട് ഇത്രയേറെ മന്ത്രിമാരെ അവരുടെ ഓഫീസിൽ പോയി സന്ദർശിക്കാൻ ഏതെങ്കിലുമൊരു അമേരിക്കൻ സംഘടനാ നേതാവിന് അവസരം ലഭിക്കുന്നത്. ഇതൊരു തുടക്കം മാത്രമെന്ന് റെക്കാർഡ് സമയംകൊണ്ട് നാലു മന്ത്രിമാരുമായി കൂടിക്കാഴ്ച്ചയ്ക്കുശേഷം പ്രസ്താവിച്ച ബാബു സ്റ്റീഫൻ ഈ മാസം 24 നടക്കുന്ന അധികാര കൈമാറ്റ ചടങ്ങിനുശേഷം കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേർത്തു. കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ച ശേഷം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ക്യാബിനറ്റിലെ മിക്കവാറുമുള്ള എല്ലാ മന്ത്രിമാരുമായിട്ടും കൂടിക്കാഴ്ച്ച നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും ഏതൊക്കെ വകുപ്പുകളുമായി സഹകരിച്ചുകൊണ്ടാവും ഫൊക്കാന പ്രവർത്തിക്കുകയെന്ന കാര്യം അപ്പോൾകൂടുതൽ വ്യക്തമായി പറയാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. വൈകാതെ തന്നെ മന്ത്രിമാരുമായുള്ള അടുത്ത കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.2024 വാഷിംഗ്ടണ്‍ ഡിസിയിൽ നടക്കാനിരിക്കുന്ന ഫൊക്കാന കണ്‍വൻഷനിലേക്ക് നാലു മന്ത്രിമാരെയും അദ്ദേഹം മുൻകൂറായി തന്നെ ക്ഷണിച്ചു. ഫൊക്കാന എക്കാലവും സംസ്ഥാന സർക്കാരുമായി അടുത്ത ബന്ധമാണ് പുലർത്തിവരുന്നതെന്നു പറഞ്ഞ മന്ത്രിമാർ എല്ലാ അമേരിക്കൻ മലയാളികൾക്കും പ്രത്യേകിച്ച് ഫൊക്കാന അംഗങ്ങൾക്ക് തിരുവോണത്തിന്‍റെ ആശംസകളും...

Read More

മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോർക്കിൽ സ്വീകരണം നൽകി

ന്യൂയോർക്ക്: കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ന്യൂയോർക്ക് ചാപ്റ്റർ വന്പിച്ച സ്വീകരണം നൽകി. ഫ്ളോറൽ പാർക്ക് സന്തൂർ ഇന്ത്യൻ റെസ്റ്റാറന്‍റിൽ കൂടിയ സ്വീകരണ യോഗത്തിനു പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹികളായ പ്രസിഡൻറ് ജോണ്‍ സി. വർഗീസ് (സലിം), സെക്രട്ടറി ജോസ് മലയിൽ, ട്രഷറർ ആന്േ‍റാ രാമപുരം, ബേബി ഉൗരാളിൽ, ജോസഫ് മാത്യു ഇഞ്ചക്കൽ എന്നിവർ നേതൃത്വം നൽകി യോഗത്തിൽ സംസാരിച്ചു. 2001 മുതൽ തുടർച്ചയായി അഞ്ചു തവണ കേരള നിയമസഭയിലേക്കു കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാർഥിയായി ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച റോഷി അഗസ്റ്റിൻ നിലവിലുള്ള നിയമ സഭയിൽ ജലസേചന വകുപ്പ് മന്ത്രിയായി സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നു. കേരളാ കോണ്‍ഗ്രസ്‌സ് (എം)-ൻറെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പലരും പാർട്ടി വിട്ടു പോയ സാഹചര്യങ്ങളിലും പാർട്ടിയിൽ അടിയുറച്ചു നിന്ന നേതാവാണ് റോഷി എന്ന് പ്രസിഡൻറ് സലിം തന്‍റെ പ്രസംഗത്തിൽ മന്ത്രിയെ പ്രകീർത്തിച്ച് സംസാരിച്ചു. കെ.എം. മാണി എന്ന അനിഷേധ്യ നേതാവിന്‍റെ പിതൃതുല്യമായ സ്നേഹവും കരുതലും തന്നിലുള്ള വിശ്വാസവും കാത്തു സൂക്ഷിക്കാനാണ് പല നേതാക്കളും മാണി സാറിന്‍റെ മരണശേഷം പാർട്ടി വിട്ടു പോയെങ്കിലും താൻ കേരളാ കോണ്‍ഗ്രസ് (എം)-ൽ തന്നെ ഉറച്ചു നിന്നതെന്ന് റോഷി അഗസ്റ്റിൻ വികാരഭരിതനായി തന്‍റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. പ്രസ്തുത യോഗത്തിൽ വച്ച് വേൾഡ് മലയാളി കൗണ്‍സിൽ ന്യൂയോർക്ക് പ്രൊവിൻസ് ഭാരവാഹികൾ മന്ത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഡബ്ല്യുഎംസി അമേരിക്കൻ റീജണ്‍ വൈസ് ചെയർമാൻ കോശി ഓ. തോമസ്, നാഷണൽ സെക്രട്ടറി ബിജു ചാക്കോ, ന്യൂയോർക്ക് പ്രൊവിൻസ് ചെയർമാൻ വർഗീസ് എബ്രഹാം (രാജു), പ്രസിഡൻറ് ഈപ്പൻ ജോർജ്, സെക്രട്ടറി ജെയിൻ ജോർജ്, അംഗങ്ങളായ സജി തോമസ്, ജോണ്‍ കെ. ജോർജ് തുടങ്ങിയവർ ചേർന്നാണ് മന്ത്രിയെ പൊന്നാടയണിയിച്ചത്. ഡബ്ല്യുഎംസിയെ പ്രതിനിധീകരിച്ച് കോശി തോമസ് മന്ത്രിക്കു ആശംസകൾ അർപ്പിച്ചു. കേരളാ സെന്‍റർ പ്രതിനിധി ഇ.എം. സ്റ്റീഫൻ, കൈരളി ടിവി (യുഎസ്എ.) ഡയറക്ടർ ജോസ് കാടാപുറം, മന്ത്രിയുടെ കുടുംബ സുഹൃത്തും ബിസിനസുകാരനുമായ വർക്കി അബ്രഹാം, ഫോമാ വിമൻസ് ഫോറം ചെയർപേഴ്സണ്‍ ലാലി കളപ്പുരക്കൽ, ഫോമാ വിമൻസ് ഫോറം മെന്പർ ബെറ്റി, ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പ് റീജിയണൽ ഡയറക്ടർ മാത്യുക്കുട്ടി ഈശോ തുടങ്ങി മലയാളീ സമൂഹത്തിലെ പ്രമുഖരായ പലരും യോഗത്തിൽ സംബന്ധിക്കുകയും മന്ത്രിക്കു ആശംസകൾ നേരുകയും ചെയ്തു. പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻറ് ജോണ്‍ സി. വർഗ്ഗീസ് (സലിം) സ്വാഗതവും ട്രഷറർ ആന്േ‍റാ രാമപുരം കൃതജ്ഞതയും...

Read More

ഡ്രൈവിംഗിനിടയില്‍ ശാരീരികാസ്വാസ്ഥ്യം: വാഹനം വൈദ്യുതി പോസ്റ്റിലിടിച്ചു നിന്നു; ഒഴിവായത് വന്‍ ദുരന്തം

കോട്ടയം: ഡ്രൈവിംഗിനിടയില്‍ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ കാര്‍ വൈദ്യുതി, ടെലിഫോണ്‍ പോസ്റ്റുകള്‍ ഇടിച്ച് തകര്‍ത്തു. കോട്ടയം താഴത്തങ്ങാടി അറുപുഴ പാറപ്പാടം ആറാട്ട് കടവ് ഭാഗത്താണ് സംഭവം. ആലപ്പുഴ വികാസ് ഗാര്‍ഡനില്‍ രഞ്ജിത്ത് ചന്ദ്രനാണ് അപകടത്തില്‍ പെട്ടത്. ആലപ്പുഴ മുന്‍സിഫ് മജിസ്ട്രേറ്റ് അശ്വതിയുടെ ഭര്‍ത്താവാണ്. കാർ പോസ്റ്റില്‍ ഇടിച്ചു നിന്നതിനാല്‍ സമീപത്തെ മീനച്ചിലാറ്റിലേക്ക് പതിക്കാതെ വന്‍ ദുരന്തം ഒഴിവായി. വാഹനത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും യാത്രക്കാരന്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. രക്തസമ്മര്‍ദത്തില്‍ വ്യത്യാസമുണ്ടായതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് യാത്രക്കാരന്‍...

Read More

കോണ്‍ഗ്രസ് അവസാനിച്ചു; ഇനി ആം ആദ്മി ബിജെപിയുടെ മുഖ്യ എതിരാളി: കെജരിവാള്‍

അഹമ്മദാബാദ്: കോണ്‍ഗ്രസ് അവസാനിച്ചെന്നും അവരുടെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണമെന്നും മാധ്യമപ്രവര്‍ത്തകരോട് അരവിന്ദ് കെജരിവാള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെത്തിയപ്പോഴാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ കെജരിവാള്‍ ഇങ്ങനെ പറഞ്ഞത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ശമ്പളം നല്‍കുന്നില്ലെന്നും പകരം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ഉപയോഗിക്കുന്നുവെന്നും കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണത്തെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. ഗുജറാത്തില്‍ ബിജെപിയുടെ ഭരണം ആഗ്രഹിക്കാത്തവരുണ്ട്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതും അവര്‍ക്ക് ഇഷ്ടമല്ല. ബിജെപിക്ക് മുഖ്യ എതിരാളി കോണ്‍ഗ്രസല്ല എഎപിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ എല്ലാ സീറ്റുകളിലും എഎപി മത്സരിക്കുമെന്നും അധികാരത്തിലെത്തിയാല്‍ സേവനങ്ങള്‍ ഡോര്‍-സ്റ്റെപ്പ് ഡെലിവറി ആക്കുമെന്നും, സംസ്ഥാനത്തെ അഴിമതി രഹിതമാക്കുമെന്നും കെജരിവാള്‍...

Read More

തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി! ജഡത്തിന് താഴെ ഇലയും പൂക്കളും; സംഭവം ചങ്ങനാശേരി പെരുന്നയില്‍

കോട്ടയം: ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം. ജഡത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. നാട്ടുകാര്‍ പിന്നീട് നായയെ മറവ് ചെയ്തു. പരാതി ലഭിക്കാത്തതിനാല്‍ പോലീസ്...

Read More