Author: Editorial Team

അട്ടപ്പാടി മധു കേസ്! സുനിലിന്‍റെ കണ്ണിന് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർ കോടതിയിൽ

പാലക്കാട്: അട്ടപ്പാടി മധു കേസിൽ 29-ാം സാക്ഷി സുനിൽ കുമാറിന്‍റെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ മണ്ണാർക്കാട് എസ്‍സി-എസ്ടി കോടതി വിസ്തരിച്ചു. സുനിൽ കുമാറിന്‍റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്നാണ് ഡോക്ടർ കോടതിയെ അറിയിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഇതിനിടെ, പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് 40-ാം സാക്ഷിയായ ലക്ഷ്മി കോടതിയില്‍ നൽകിയത്. ആകെ 122 സാക്ഷികളുളള കേസില്‍ ഇതുവരെ 21 സാക്ഷികള്‍...

Read More

ആരോടും മത്സരിത്തിനില്ല..! ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതികരിച്ച് സഞ്ജു

തിരുവനന്തപുരം: ട്വന്‍റി-20 ലോകകപ്പ് ടീമില്‍ ഇടം നേടാത്തതില്‍ പ്രതികരണവുമായി സഞ്ജു സാംസണ്‍. റിഷഭ് പന്തിനും കെ.എല്‍.രാഹുലിനും പകരം തന്നെ ടീമിലെടുക്കണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും എന്നാല്‍ അവരോട് മത്സരിക്കാന്‍ നില്‍ക്കുന്നത് ടീമിനു തിരിച്ചടിയാകുമെന്നും സഞ്ജു പറഞ്ഞു. “സഞ്ജു ആര്‍ക്ക് പകരം ടീമിലെത്തണം എന്നതിനെക്കുറിച്ച് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. റിഷഭ് പന്തിനും കെ.എല്‍.രാഹുലിനുമെല്ലാം പകരം ടീമിലെത്തണമെന്നു പറയുന്നു. അവർ എന്‍റെ സ്വന്തം ടീമിന് വേണ്ടിയാണ് കളിക്കുന്നത്. അവരോട് മത്സരിക്കാന്‍ നിന്നാല്‍ അത് എന്‍റെ സ്വന്തം രാജ്യത്തിന് തന്നെ തിരിച്ചടിയാകും’- സഞ്ജു അഭിപ്രായപ്പെട്ടു. അഞ്ചു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനായത് വലിയ ഭാഗ്യമായി കരുതുന്നു എന്നും ടീമിലെ ഏറ്റവും മികച്ച 15 പേരുടെ ഭാഗമാകുക എന്നത് വലിയ കാര്യമാണെന്നും സഞ്ജു...

Read More

ബുദ്ധിയില്ലാത്തവനെന്ന് ഇനി ആരും വിളിക്കാരുത്; പഠന സമയത്ത് ക്ലാസ് മറിയിൽ എന്നും എത്തുന്ന കുരങ്ങൻ; എല്ലാം ശ്രദ്ധയോടെ ശ്രവിക്കുന്ന കുരങ്ങൻ വൈറലാവുന്നു

സ്കൂൾ മുറ്റത്തെ മരത്തിലിരിക്കാനല്ല താൻ എത്തിയത് പഠിക്കാൻ. ബുദ്ധിയില്ലാത്തവനെന്ന് ഇനി ആരും  എന്നെ വിളിക്കാരുത്. ക്ലാസ് മുറിയിലെത്തിയ പുതിയ അതിഥിയെ കണ്ട് അമ്പരന്ന് വിദ്യാർഥികളും അധ്യാപകരും. സ്കൂളിൽ ഒരു ദിവസം പോലും താസിക്കാതെ എത്തുന്ന പുതിയ അതിഥിയെ ഇപ്പോൾ കൂട്ടുകാർക്കും ഏറെ ഇഷ്ടമാണ്. പറഞ്ഞ് വരുന്ന ക്ലാസ് മുറിയിലേക്ക് എന്നും എത്തുന്ന ഒരു കുരങ്ങിനെക്കുറിച്ചാണ്.‌‌‌‌ ഹസാരിബാഗ് ജില്ലയിലെ ദനുവ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലാണ് ഒരു കുരങ്ങന്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം ക്ലാസില്‍ എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ക്ലാസുകളില്‍ പങ്കെടുക്കുന്ന കുരങ്ങന്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും കൗതുകത്തിലാക്കിയിരിക്കുകയാണ്. ഒരാഴ്ച മുമ്പ് പെട്ടെന്ന് സ്കൂളിലെ ഒമ്പതാം ക്ലാസില്‍ കുരങ്ങന്‍ എത്തുകയായിരുന്നു. ആദ്യമൊക്കെ വിദ്യാര്‍ഥികള്‍ ഭയന്നുവിറച്ചു. എങ്കിലും കുരങ്ങന്‍ ആരെയും ഉപദ്രവിക്കാതെ ക്ലാസിലെ ഒരു ബെഞ്ചില്‍ ഇരുന്നു. അന്നുമുതല്‍ ദിവസവും ക്ലാസില്‍ എത്തുകയും വിദ്യാര്‍ഥികള്‍ക്കൊപ്പം മുന്‍നിരയില്‍ ഇരിക്കുകയും ചെയ്യുന്നത് സ്ഥിരം പരിപാടിയാക്കി. മാത്രമല്ല അധ്യാപകര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യും. രാവിലെ ഒമ്പതിന് സ്കൂള്‍ തുറന്നാലുടന്‍ കുരങ്ങന്‍ സ്കൂള്‍ പരിസരത്ത് എത്താറുണ്ടെന്നും ക്ലാസുകള്‍ അവസാനിച്ചതിന് ശേഷം വൈകുന്നേരമാണ് പോകുന്നതെന്നും ഹെഡ്മാസ്റ്റര്‍ രത്തന്‍ വര്‍മ പറഞ്ഞു. ബുധനാഴ്ച കുരങ്ങന്‍ ഹെഡ്മാസ്റ്ററുടെ മുറിയിലെത്തി മേശപ്പുറത്ത് ഇരുന്നു. പഠനം തുടങ്ങിയപ്പോള്‍ അവന്‍ വീണ്ടും ക്ലാസിലേക്ക് പോയി. പ്രിന്‍സിപ്പല്‍ കുരങ്ങിനെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കുരങ്ങ് ക്ലാസ് മുറിയില്‍തന്നെ തുടര്‍ന്നു. സ്കൂള്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകര്‍ കുരങ്ങിനെ പിടിച്ച് കാട്ടിലേക്ക് അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. ഏതായാലും പഠിക്കാനെത്തുന്ന കുരങ്ങനിപ്പോള്‍ സമൂഹ മാധ്യമങ്ങളിലും...

Read More

ഇസ്മയിൽ ഒരു കൊച്ചുണ്ണി! കോഴിക്കോട് നിന്ന് പത്തനംതിട്ടയിലെത്തിയത് കാമുകിയെ കാണാൻ; മോഷ്ടിച്ച ബൈക്കിൽ കായംകുളം വഴിപോയപ്പോൾ കവർന്നത് 50 പവൻ

കായംകുളം: വീട് കുത്തിത്തുറന്ന് 50 പവനും രണ്ടുലക്ഷം രൂപയും കവർച്ച നടത്തിയ കേസിൽ കണ്ണൂരിൽ അറസ്റ്റിലായ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കായംകുളം പെരിങ്ങാല ചക്കാല കിഴക്കതിൽ ഹരിദാസിന്‍റെ വീട്ടിൽനിന്നു 50 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും കവർന്ന കേസിൽ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ തളിപ്പറമ്പ് ഇരിക്കൂർ പട്ടുവ ദേശത്ത് ദാറുൽ ഫലാഖ് വീട്ടിൽ ഇസ്മായിലി (30) നെയാണ് മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ നാലിന് സന്ധ്യാസമയത്ത് വീട്ടുകാർ രണ്ടു വീടുകൾക്കപ്പുറമുള്ള വീട്ടിൽ ഓണപ്പരിപാടി കാണാനായി പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണ കേസിൽ റിമാൻഡിൽ കഴിഞ്ഞുവന്നിരുന്ന ഇസ്മായിൽ കഴിഞ്ഞ രണ്ടിനു പുറത്തിറങ്ങിയശേഷം മൂന്നിന് പത്തനംതിട്ടയിലുള്ള പെൺ സുഹൃത്തിനെ കാണാനെത്തുകയും തുടർന്ന് പത്തനാപുരത്ത് നിന്ന് ഒരു സ്കൂട്ടർ അപഹരിച്ച് കറങ്ങി നടന്ന് കായംകുളത്തെത്തി ആളില്ലാതിരുന്ന വീട് നോക്കി മോഷണം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് അടൂർ ഭാഗത്തേക്ക് പോയ ഇയാൾ സ്കൂട്ടർ അടൂരിൽ ഉപേക്ഷിച്ച ശേഷം ബസിൽ കോഴിക്കോട്ടേക്കു പോവുകയും അവിടെ ഒരു ലോഡ്ജിൽ താമസിച്ചു സ്വർണം വിൽക്കാൻ കണ്ണൂരിലെത്തിയപ്പോഴാണ് കണ്ണൂർ പോലീസിന്‍റെ സഹായത്തോടെ ഇയാളെ പിടിച്ചത്. പ്രത്യക്ഷ തെളിവുകളോ സിസിടിവി ദൃശ്യങ്ങളോ ഇല്ലാതിരുന്ന കേസിലാണ് പ്രതി പിടിയിലായതെന്നും പോലീസ് പറഞ്ഞു. എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇസ്മയിൽ ആദ്യമായാണ് ആലപ്പുഴ ജില്ലയിൽ മോഷണക്കേസിൽ പിടിയിലാകുന്നതെന്നും പോലീസ് അറിയിച്ചു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിലുൾപ്പെട്ട സിഐ മുഹമ്മദ് ഷാഫി, എസ്ഐ മാരായ എം. ശ്രീകുമാർ, വി. ഉദയകുമാർ, എഎസ്ഐ ഉദയകുമാർ, പോലീസുകാരായ ദീപക്, വിഷ്ണു, രാജേന്ദ്രൻ, ഗിരീഷ്, മോനിക്കുട്ടൻ, ഇയാസ്, ഷാജഹാൻ, അനീഷ്, ശരത്, നിഷാദ്, സനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ്...

Read More

സൽമാൻ ഖാനെ വധിക്കാൻ മൂന്നു മാസത്തിനിടെ രണ്ടു തവണ ശ്രമം;പാളിയ ശ്രമങ്ങൾക്ക് പിന്നിൽ അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയി; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ യുടെ സംഘം കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടു തവണ ശ്രമം നടത്തിയതായി പഞ്ചാബ് പോലീസ്. ഇപ്പോൾ തീഹാർ ജയിലിലുള്ള ലോറൻസ് ബിഷ്ന്‍ണോയ് കഴിഞ്ഞ നാലു വർഷമായി സൽമാൻ ഖാനെ വധിക്കാനുള്ള ശ്രമത്തിലാണെന്നും പോലീസ് പറയുന്നു. ആദ്യശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ലോറൻസ് ബിഷ്ണോയ് ഒരു പ്ലാൻ ബി തയ്യാറാക്കിയിരുന്നതായും പോലീസ് ഇന്നലെ വെളിപ്പെടുത്തി. പന്‍വേലിലെ സല്‍മാന്‍ ഖാന്‍റെ ഫാം ഹൗസിന് സമീപത്ത് വെച്ച് കൊല നടത്താനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. ഇതിനായി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം ഫാം ഹൗസിന് അടുത്ത് നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ സല്‍മാനും പിതാവ് സലീം ഖാനും ഒരു ഭീഷണിക്കത്ത് ലഭിച്ചിരുന്നു. പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയെ കൊന്നതു പോലെ പോലെ നിങ്ങളെയും ഇല്ലാതാക്കും എന്നായിരുന്നു ഭീഷണിക്കത്ത്. സിദ്ധു മൂസെവാല കൊല്ലപ്പെട്ടതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് സല്‍മാന്‍ ഖാനെ വധിക്കുമെന്ന ഭീഷണിക്കത്ത് ലഭിച്ചത്. സിദ്ധു മൂസെവാല കൊല്ലപ്പെടുന്നതിന് മുമ്പെ തന്നെ സല്‍മാനെ വധിക്കാന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഗ്യാങ് പ്ലാന്‍ ബി തയ്യാറാക്കിയിരുന്നു എന്നാണ് പഞ്ചാബ് പോലീസ് അറിയിച്ചിരിക്കുന്നത്. കാനഡയിൽ താവളമുറപ്പിച്ചിരിക്കുന്ന ഗോള്‍ഡീ ബ്രാര്‍, കപില്‍ പണ്ഡിറ്റ് എന്നിവരാണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്. കപിൽ പണ്ഡിറ്റിനെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. കപില്‍ പണ്ഡിറ്റും സംഘവും രണ്ട് ഷാർപ് ഷൂട്ടര്‍മാരും മുംബൈയിലെ വാസെ ഏരിയയിലെ പന്‍വേലില്‍ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. അക്രമി സംഘത്തിലെ ഒരാള്‍ സല്‍മാന്‍ ഖാന്റെ ഫാം ഹൗസിലേക്കുള്ള വഴിയില്‍ ഒരു വീട് വാടകയ്ക്കെടുത്ത് ഒന്നര മാസത്തോളം അവിടെ താമസിച്ചിരുന്നു. സല്‍മാനെ വധിക്കാനായി ഇവരുടെയെല്ലാം പക്കല്‍ ചെറിയ പിസ്റ്റലുകള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കുപ്രസിദ്ധമായ ഹിറ്റ് ആന്‍ഡ് റണ്‍ കേസിനു ശേഷം സല്‍മാന്‍ ഖാൻ കാറിന്‍റെ വേഗത കുറച്ചിരുന്നതായി സംഘം മനസിലാക്കിയിരുന്നു. പന്‍വേലിലെ ഫാം ഹൗസിലേക്ക് പോകുമ്പോള്‍ സല്‍മാന്‍ ഖാന്‍റെ കാര്‍ വളരെ കുറഞ്ഞ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. മിക്ക സമയത്തും സല്‍മാന്‍ ഖാന്‍റെ സ്വകാര്യ അംഗരക്ഷകന്‍ ഷേറ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു. ഫാം ഹൗസിലേക്കുള്ള വഴിയിലെ റോഡിലുള്ള കുഴികളുടെ എണ്ണവും ഷൂട്ടര്‍മാര്‍ കണക്കാക്കിയിരുന്നു. ഇതിനിടെ സല്‍മാന്‍ ഖാന്‍ രണ്ട് തവണ ഫാം ഹൗസ് സന്ദര്‍ശിച്ചിരുന്നുവെങ്കിലും അക്രമി സംഘത്തിന് അദ്ദേഹത്തിനെ ആക്രമിക്കാന്‍ കഴിഞ്ഞില്ല. സംഘത്തിൽപ്പെട്ടവർ പിടിയിലായതോടെയാണ് വധശ്രമ പദ്ധതി പുറത്തു...

Read More