Author: Editorial Team

ട്രെയിനില്‍ യുവതിക്ക് പ്രസവവേദന;തുണയായി മെഡിക്കല്‍ വിദ്യാര്‍ഥിനിയും സഹയാത്രികരും

ട്രെയിന്‍ യാത്രയ്ക്കിടയില്‍ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് തുണയായി മെഡിക്കല്‍ വിദ്യാര്‍ഥിനി. ആന്ധ്രാ പ്രദേശിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ സെക്കന്തരാബാദ്- വിശാഖപട്ടണം തുരന്തോ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഗര്‍ഭിണിയായ 28കാരി. ഹൈദരാബാദില്‍ സ്വകാര്യ കമ്പനി ജീവനക്കാരായ യുവതിയും ഭര്‍ത്താവും പ്രസവ തീയതി അടുത്തതിനാല്‍ സ്വന്തം നാടായ ശ്രീകാകുളത്തേക്ക് പോകുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ 3.30ഓടെ യുവതിക്ക് പ്രസവവേദന തുടങ്ങി. അവര്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ അതേ കോച്ചില്‍ യാത്ര ചെയ്ത മെഡിക്കല്‍ വിദ്യാര്‍ഥി യുവതിയെ സഹായിക്കാന്‍ മുന്നോട്ടുവന്നു. അവിഭക്ത ഗുണ്ടൂര്‍ ജില്ലയിലെ നരസറോപേട്ടില്‍ നിന്നുള്ള കെ.സ്വാതി റെഡ്ഡി എന്ന 23കാരിയാണ് സഹായത്തിനെത്തിയത്. ഗീതം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനയാണ് സ്വാതി. ആശുപത്രിയില്‍ അസിസറ്റന്‍റ് പ്രഫസര്‍ ആണെങ്കിലും സ്വാതി സ്വതന്ത്രയായി പ്രസവം കൈകാര്യം ചെയ്തിരുന്നില്ല. മാത്രമല്ല യുവതിയുടെ ആദ്യത്തെ പ്രസവം ആയതിനാല്‍ മറ്റ് ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. തുടക്കത്തില്‍, പ്ലാസന്‍റാ 45 മിനിറ്റായി പുറത്തുവരാത്തത് ഏറെ ആശങ്ക ജനിപ്പിച്ചിരുന്നു. ഏതായാലും പുലര്‍ച്ചെ 5.35ന് ട്രെയിന്‍ അന്നവാരത്തിന് സമീപം എത്തിയപ്പോള്‍ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പക്ഷെ വിജയവാഡയ്ക്കും വിശാഖപട്ടണത്തിനും ഇടയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാന്‍ വീണ്ടും ഒന്നര മണിക്കൂര്‍ എടുത്തു. നവജാത ശിശുക്കളെ ചൂടുള്ള അവസ്ഥയില്‍ സൂക്ഷിക്കണമെന്നാണ്. എന്നാല്‍ ഇവര്‍ സഞ്ചരിച്ചിരുന്നത് എസി ബോഗിയിലായിരുന്നു. പക്ഷെ മറ്റ് യാത്രക്കാര്‍ അവരുടെ പുതപ്പുകള്‍ നല്‍കി. സ്വാതി അതുകൊണ്ട് കുഞ്ഞിനെ പൊതിഞ്ഞു. കമ്പാര്‍ട്ടുമെന്‍റിനെ താല്‍ക്കാലിക ഡെലിവറി റൂമാക്കി മാറ്റാന്‍ മറ്റ് യാത്രക്കാര്‍ വളരെയധികം സഹായിച്ചുവെന്ന് സ്വാതി പിന്നീട് പറഞ്ഞു. ഒടുവില്‍ അനകപ്പള്ളി സ്റ്റേഷനില്‍ ആംബുലന്‍സ് എത്തി അമ്മയേയും നവജാതശിശുവിനെയും എന്‍.ടി.ആര്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുഞ്ഞിനെ പിന്നീട് ഇന്‍കുബേറ്ററിലേക്ക് മാറ്റി. ഏതായാലും തക്ക സമയത്ത് ഇടപെട്ട സ്വാതിയെ കോളജിലെ സഹപാഠികളും പ്രിന്‍സിപ്പലും നാട്ടുകാരുമൊക്കെ ഇപ്പോള്‍...

Read More

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാം; തരൂരിന് സോണിയയുടെ പച്ചക്കൊടി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂരിനു സോണിയ ഗാന്ധിയുടെ അനുമതി. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചു ശശി തരൂർ സോണിയ ഗാന്ധിയെ കണ്ടിരുന്നു. രാഹുല്‍ ഗാന്ധി മത്സരിച്ചേക്കില്ലെന്നും സോണിയ അറിയിച്ചതായാണ് വിവരം. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെങ്കില്‍ മത്സരിക്കാന്‍ തരൂര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പൊതു സ്വീകാര്യനായ സ്ഥാനാർഥിയാകാനുള്ള നീക്കത്തിന്‍റെ ഭാഗമായി തരൂര്‍ പല നേതാക്കളോടും സംസാരിച്ചിരുന്നു. അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രസിഡന്‍റ് സ്ഥാനാർഥിയാകുന്നതിനോടാണു ഗാന്ധി കുടുംബത്തിനു താൽപര്യമെന്നു പാർട്ടി വൃത്തങ്ങൾ...

Read More

ആരിഫ് മുഹമ്മദ് ഖാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകൻ; കടന്നാക്രമിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരിഫ് മുഹമ്മദ് ഖാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകൻ ആണെന്ന് പിണറായി വിജയൻ പറഞ്ഞു. ഗവർണർ പദവിയിലിരുന്ന് ആ രാഷ്ട്രീയം വിളിച്ച് പറയരുത്. ഗവർണർ സ്ഥാനം ഭരണഘടനാ പദവിയാണെന്ന് മറന്ന് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൈയ്യൂക്ക് കൊണ്ട് ഏതെങ്കിലുമൊരു പക്ഷത്താക്കാമെന്ന് വിചാരിക്കരുത്. ഇഎംഎസ് അധികാരത്തിൽ വന്നത് കൈയ്യൂക്ക് കൊണ്ടല്ല. ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയമുണ്ടാകാം. ഗവർണർ പദവിയിലിരുന്ന് ആ രാഷ്ട്രീയം വിളിച്ച് പറയരുത്. ഗവർണർക്ക് ആർഎസ്എസിനോട് വല്ലാത്ത വിധേയത്വമെന്നും പിണറായി പറഞ്ഞു. വിദേശത്തുനിന്ന് സംഘടന രൂപം കൈക്കൊണ്ട ആർഎസ്എസിനെ പുകഴ്ത്തുന്നു. പെട്ടെന്നുണ്ടാകുന്ന വികാരത്തിന്‍റെ പേരിൽ എന്തെങ്കിലും പറയരുതെന്നും മുഖ്യമന്ത്രി...

Read More

അയാൾക്ക് അയാളെ മാത്രമേ ഇഷ്ടമുള്ളു..! കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിഭാഷകയുടെ ഡയറി കണ്ടെത്തി; കുറിപ്പിലെ വരികൾ ആരുടേയും കരളലിയിപ്പിക്കും…

കൊല്ലം: ചടയമംഗലത്ത് അഭിഭാഷകയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായര്‍ അറസ്റ്റില്‍. അഭിഭാഷകനാണ് ഇയാള്‍. ഐശ്വര്യയുടെ ഡയറിക്കുറിപ്പില്‍ നിന്നും ഭര്‍തൃപീഡനത്തിന്‍റെ വിവരങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. മുമ്പ് പിണങ്ങി താമസിക്കുകയായിരുന്ന ഇവര്‍ പിന്നീട് കൗണ്‍സിലിംഗിന് ശേഷം ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഇട്ടിവ സ്വദേശിനി അഡ്വ. ഐശ്വര്യ ഉണ്ണിത്താനെ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗാര്‍ഹിക പീഡനം മൂലമാണ് ഐശ്വര്യ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ ബന്ധുക്കള്‍...

Read More

ഹിജാബ് കീറിയെറിഞ്ഞ് കത്തിച്ച് പ്രതിഷേധം ! തെരുവുകളില്‍ ഇരമ്പിയാര്‍ത്ത് വനിതകള്‍; മഹ്‌സയുടെ മരണത്തില്‍ ഇറാന്‍ കത്തുന്നു

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനില്‍ പോലീസ് അറസ്റ്റുചെയ്ത യുവതി മരിച്ചതില്‍ പ്രതിഷേധം രാജ്യത്താകമാനം വ്യാപിക്കുന്നു. ഇറാന്റെ പലഭാഗങ്ങളിലും സ്ത്രീകള്‍ തെരുവിലിറങ്ങി ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തു. ‘ഏകാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയത്. ചിലര്‍ മുടിമുറിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇസ്ലാമിക് ഭരണം നിലനില്‍ക്കുന്ന ഇറാനില്‍ സ്ത്രീകള്‍ തല മറയ്ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍നിന്ന് തലസ്ഥാനമായ ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം വരികയായിരുന്ന 22കാരിയായ മഹ്സ അമീനി എന്ന യുവതിയെയാണ് തല ശരിയായി മറച്ചില്ലെന്നപേരില്‍ ചൊവ്വാഴ്ച ഇറാനിയന്‍ മത പോലീസ് അറസ്റ്റുചെയ്തത്. പോലീസ് വാനിനുള്ളില്‍ ഇവരെ മര്‍ദിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, പോലീസ് ഇതു നിഷേധിച്ചു. അറസ്റ്റുചെയ്ത് മണിക്കൂറുകള്‍കഴിഞ്ഞ് മഹ്സയെ കസ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമുണ്ടായതിനാല്‍ ആശുപത്രിയിലാക്കി എന്ന പോലീസിന്റെ വാദം ബന്ധുക്കള്‍ തള്ളിക്കളഞ്ഞു. വെള്ളിയാഴ്ച യുവതി മരിച്ചതോടെ രാജ്യമെങ്ങും പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ലോകമാകെ സംഭവം...

Read More