വാഷിങ്ടൺ: ഗാസ വൃത്തിയാകണമെങ്കിൽ അവിടുത്തെ ജനങ്ങളെ ഒഴിപ്പിക്കണമെന്ന ഡോണൾഡ് ട്രംപിന്റെ നിർദേശത്തെ എതിർത്ത് പ്രധാന രാജ്യങ്ങൾ രംഗത്ത്. ഗാസയിലെ അഭയാർഥികളെ ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സ്വീകരിക്കണമെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ, ട്രംപിന്റെ നിർദേശത്തെ ഈ രാജ്യങ്ങൾ തള്ളി. പലസ്തീനികളുടെ കുടിയിറക്കത്തിനെതിരായ നിലപാട് ഉറച്ചതാണെന്നും ജോർദാൻ ജോർദാനികൾക്കും പലസ്തീൻ പലസ്തീനുകൾക്കും ഉള്ളതാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി വ്യക്തമാക്കി.