സൗദി: ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനും സൗദി പൗരയായ റജ്വ അൽ സെയ്ഫും കഴിഞ്ഞ ദിവസം വിവാഹിതരായി. വ്യാഴാഴ്‌ച ജോർദാനിലെ അമ്മാനിൽ സഹ്‌റാൻ കൊട്ടാരത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ആഡംബരപൂർവം വാഹനഘോഷയാത്ര ഉണ്ടായിരുന്നു. ഘോഷയാത്രയിലൂടെയാണ് വധുവരൻമാരെ കെട്ടാരത്തിൽ എത്തിച്ചത്. 1993-ൽ കിരീടാവകാശിയുടെ മാതാപിതാക്കളായ അബ്ദുല്ല രണ്ടാമൻ രാജാവും റാനിയ രാജ്ഞിയും വിവാഹിതരായത്. അതേ കൊട്ടാരത്തിൽ തന്നെയാണ് മകന്റെ വിവാഹവും നടന്നത്

രാജകുടുംബാംഗങ്ങളും രാഷ്ട്രത്തലവന്മാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു. നികാഹിന് വധുവും എത്തിയിരുന്നു. റിയാദിൽ ആണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. വരനും വധും അന്ന് ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ അന്ന് തന്നെ വെെറലായിരുന്നു. രാജകീയ വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ നിരവധി പേർ ആണ് എത്തിയത് രാജകീയ വിവാഹ ഘോഷയാത്രക്കായി തെരുവുകൾ അലങ്കരിച്ചിരുന്നു.

സംഗീതവും, നൃത്തവും എല്ലാം കൊണ്ട് വലിയ ആഘോഷത്തോടെയാണ് വിവഹം നടന്നത്. തലസ്ഥാനമായ അമ്മാനിലെ വിവിധ മൈതാനങ്ങളും സ്ക്വയറുകളും വിവിധ തരത്തിലുള്ള ആഘോഷങ്ങൾ കണ്ടു. രാജ്യത്തിന്റെ ഗവർണറേറ്റുകളിൽ വലിയ പരിപാടികൾ ആണ് നടന്നത്.
1994 ഏപ്രില്‍ 28-ന് റിയാദിലാണ് റജ്വ അൽ സെയ്ഫ് ജനിച്ചത്. സൗദി വ്യവസായി ഖാലിദ് അല്‍ സെയ്ഫും അസ്സ അല്‍ സുദൈരിയുടെ മകൾ ആണ് റജ്വ ആര്‍ക്കിടെക്ചറില്‍ ബിരുദം നേടിയത് സിറാക്കൂസ് സർവകലാശാലയിൽ നിന്നാണ്. കുതിരസവാരിയാണ് ഹോബി. ഡിസൈനിങിൽ വലിയ താത്പര്യക്കാരിയാണ് റജ്വ.