തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയ സാധനങ്ങൾ സ്വന്തം ഡോക്ടർ നിർദേശിച്ചതിൽ നിന്ന് വ്യത്യസ്തമാണെന്ന് ഡൽഹി കോടതി തിങ്കളാഴ്ച നിരീക്ഷിച്ചു. ഉരുളക്കിഴങ്ങ്, അർബി (താറോ), മാമ്പഴം തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഡോക്ടർ നിർദ്ദേശിച്ചിട്ടില്ല, എന്നാൽ അവ അദ്ദേഹത്തിന് നൽകിയ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, കോടതി പറഞ്ഞു.

കെജ്‌രിവാളിൻ്റെ മെഡിക്കൽ കുറിപ്പടി പ്രകാരമല്ലാത്ത ഭക്ഷ്യവസ്തുക്കൾ അയക്കാൻ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് ജയിൽ അധികൃതർ വിശദീകരിക്കുന്നില്ലെന്ന് സിബിഐ, ഇഡി കേസുകളുടെ പ്രത്യേക ജഡ്ജി കാവേരി ബവേജ നിരീക്ഷിച്ചു.

പ്രമേഹരോഗിയായ അരവിന്ദ് കെജ്‌രിവാൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിയ്ക്കാതെ ദിവസവും മാമ്പഴവും ആലു പൂരിയും മധുരപലഹാരങ്ങളും കഴിക്കുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ആരോപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കോടതിയുടെ പരാമർശം.