ന്യൂഡൽഹി: അരുണാചൽ പ്രദേശിലും സിക്കിമിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. അരുണാചൽ പ്രദേശിലെ 60 നിയമസഭാ സീറ്റുകളിലേക്കും സിക്കിമിലെ 32 നിയമസഭാ സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്നുരാവിലെ ഏഴുമണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിനൊപ്പമാണ് അരുണാചലിലും സിക്കിമിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചത്. ശക്തമായ സുരക്ഷയിൽ വൈകിട്ട് അഞ്ചുമണിവരെയാണ് പോളിങ് നടക്കുക. വോട്ടെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം ജൂൺ രണ്ടിന് പ്രഖ്യാപിക്കും.