ട്വൻ്റി 20 ലോകകപ്പ്; സെമി പ്രതീക്ഷ സജീവമാക്കി ഓസ്ട്രേലിയ, ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകർത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ കുശാൽ മെൻഡിസ് നേരത്തേ പുറത്തായതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്.

നിസങ്ക 40 (45), അസലങ്ക 38 *(25) എന്നിവർക്ക് മാത്രമേ ലങ്കൻ നിരയിൽ തിളങ്ങാനായുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തിലേ വാർണറെ നഷ്ടമായെങ്കിലും കൂറ്റനടികളിലൂടെ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് കളി ഓസീസിൻ്റെ വരുതിയിലാക്കി.

മാർക്ക് സ്റ്റോയ്നിസിൻ്റെ വെടിക്കെട്ട് ഓസീസ് ജയം അനായാസമാക്കി. 18 ബോളിൽ നിന്നും പുറത്താകാതെ 59 റൺസാണ് സ്റ്റോയ്നിസ് അടിച്ചു കൂട്ടിയത്. ഇതിൽ ആറ് സിക്സും നാല് ഫോറും ഉൾപ്പെടുന്നു.

42 ബോളിൽ പുറത്താകാതെ 31 റൺസെടുത്ത ക്യാപ്റ്റൻ ഫിഞ്ചും, 12 ബോളിൽ 23 റൺസെടുത്ത ഗ്ലെൻ മാക്സ്വെല്ലും ഓസീസ് നിരയിൽ തിളങ്ങി. 21 പന്തുകൾ ബാക്കി നില്ക്കേയാണ് ഓസീസ് ജയം.