യുക്രെയിനില്‍ മിലിട്ടറി ഫാക്ടറിയിലുണ്ടായ വെടിവയ്‌പ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു.അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

കിഴക്കന്‍ യുക്രെയിനിലെ നിപ്രോ നഗരത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആയുധ നിര്‍മ്മാണ ഫാക്ടറിയിലാണ് സംഭവം. മരിച്ചവരില്‍ നാല് പേര്‍ സൈനികരും ഒരാള്‍ ഫാക്ടറിയിലെ ജീവനക്കാരനുമാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.

ആക്രമണം നടത്തിയ 21 കാരനായ യുക്രെയിനിയന്‍ നാഷണല്‍ ഗാര്‍ഡ് സര്‍വീസ് ഉദ്യോഗസ്ഥനെ അധികൃതര്‍ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.