കൊച്ചി: ആലുവയിൽ നിയമവിദ്യാര്‍ഥിനി മോഫിയ പർവിൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി പി.രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനും തീരുമാനം. സിഐക്കെതിരായ പരാതിയും അന്വേഷിക്കും.
ഗാർഹിക പീഡനത്തിനെതിരേ യുവതി നൽകിയ പരാതിയിൽ സിഐ സുധീര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഒക്ടോബര്‍ 29ന് നൽകിയ പരാതിയിൽ കേസെടുക്കാൻ സിഐ തയാറായില്ല. യുവതി ജീവനൊടുക്കിയ ശേഷമാണ് പോലീസ് കേസെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മരിച്ച മോഫിയയുടെ ഭര്‍ത്താവടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്തു.