ബംഗളൂരു: ചിത്രദുര്‍ഗയില്‍ ഒരു കുടുംബത്തിലെ നാലുപേരുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. 17കാരിയായ പെണ്‍കുട്ടിയാണ് മാതാപിതാക്കളും മുത്തശ്ശിയും സഹോദരിയുമടങ്ങുന്ന കുടുംബത്തെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊലെപ്പടുത്തിയത്. സഹോദരനും വിഷബാധയേറ്റെങ്കിലും ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തു.

ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്ന് പൊലീസ് ആദ്യം കരുതിയ കേസാണ് വിശദമായ അന്വേഷണത്തില്‍ തെളിഞ്ഞത്. സഹോദരങ്ങളെപ്പോലെ മാതാപിതാക്കള്‍ തന്നെയും പരിഗണിക്കുന്നില്ലെന്ന പെണ്‍കുട്ടിയുടെ സംശയമാണ് കൂട്ടക്കൊലപാതകത്തിലേക്കു നയിച്ചത്. പതിവായി വഴക്കുപറയുന്നതും തന്നെക്കൊണ്ട് ജോലിയെടുപ്പിക്കുന്നതും പെണ്‍കുട്ടിയുടെ മനസ്സില്‍ കുടുംബത്തോട് വൈരമുണ്ടാക്കാന്‍ കാരണമായതായി പൊലീസ് പറഞ്ഞു.

ജൂലൈ 12ന് ചിത്രദുര്‍ഗയിലെ ഇഷസമുദ്ര ഗൊല്ലറഹട്ടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വിഷം കലര്‍ന്ന റാഗിമുദ്ദെ കഴിച്ച തിപ്പ നായിക് (45), ഭാര്യ സുധ ഭായി (40), മകള്‍ രമ്യ (16), അമ്മ ഗുന്ദി ഭായി (80) എന്നിവരാണ് മരിച്ചത്. കലശലായ ഛര്‍ദിയെ തുടര്‍ന്ന് അയല്‍ക്കാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍ ചന്ദ്രശേഖര്‍ എന്ന രാഹുല്‍ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തി.

ഭക്ഷ്യവിഷബാധയെന്ന് സംശയിച്ചെങ്കിലും ഭക്ഷ്യസാമ്ബിളുകള്‍ ഫോറന്‍സിക് പരിശോധന നടത്തിയപ്പോഴാണ് കീടനാശിനി ഭക്ഷണത്തില്‍ കലര്‍ന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ബരമസാഗര്‍ പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൂട്ടക്കൊലപാതകത്തിെന്‍റ ചുരുളഴിഞ്ഞത്. പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ജുവനൈല്‍ ഹോമിലേക്കു മാറ്റി.