കോഴിക്കോട്: കോഴിക്കോട് നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരില്‍ എട്ടുപേരുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് കേരളം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് സാംപിള്‍ അയച്ചത്. ഇതോടൊപ്പം, കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ ലാബില്‍ പരിശോധനക്കയച്ച മൂന്നുപേരുടെ കൂടി ഫലം ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. രാവിലെ എട്ടുമണിക്ക് ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പരിശോധനഫലം ഔദ്യോഗികമായി പുറത്തുവിടും.

നിലവില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 11 പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്. രോഗത്തിന്റെ ഉറവിടം തേടിയുളള പരിശോധനകള്‍ക്കായി ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ സംഘം ബുധനാഴ്ച കോഴിക്കോട്ടെത്തും.