നടന്‍ കൈലാഷിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ ജോയ് മാത്യു എഴുതിയ കുറിപ്പ് വൈറലാകുന്നു. ഒരു പലചരക്ക് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ജോലിക്ക് കൈലാഷിനെയാണ് മനസില്‍ വന്നത് എന്നും, എന്നാല്‍ കടയിലെ തിരക്കുകാരണം ആശംസകള്‍ പറയാന്‍ താന്‍ മറന്നുപോയിരുന്നുവെന്നും ജോയ് കുറിക്കുന്നു. ഇതിന് മറുപടിയുമായി കൈലാഷും പ്രതികരിച്ചിട്ടുണ്ട്.

‘സിനിമകള്‍ നിന്നു. പണിയില്ലാതായി. ശത്രുക്കളായ സുഹൃത്തുക്കള്‍ക്ക് സന്തോഷമായി. അപ്പോഴാണ് ഒരു പലചരക്ക് കട തുടങ്ങിയാലോ എന്നാലോചിച്ചത് . സ്ത്രീകളാണ് കസ്റ്റമേഴ്‌സ്. കടയില്‍ നില്‍ക്കാന്‍ ഒരു സുന്ദരന്‍ വേണം, എവിടെ കിട്ടും എന്നാലോചിച്ചപ്പോള്‍ നീലത്താമര ഓര്‍മ്മവന്നു .കാര്യം പറഞ്ഞപ്പോള്‍ തന്നെ കൈലിമുണ്ടും ബനിയനുമായി ആള്‍ റെഡി. അതാണ് ഈ പയ്യന്റെ പ്രത്യേകത .എന്ത് കാര്യത്തിനായാലും കൂടെ നില്‍ക്കും .ഇന്നലെ ആയിരുന്നത്രേ ഇയാളുടെ പിറന്നാള്‍ കടയിലെ തിരക്ക് കാരണം ഞാനത് മറന്നു .ഇന്ന് എന്റെ വക പാരഗണില്‍ നിന്നും ഒരു മട്ടന്‍ ബിരായാണി അവിടത്തെ മാനേജര്‍ രാജേഷിനോട് കടം പറഞ്ഞു വാങ്ങിച്ചു കൊടുക്കാം. ചെക്കന്റെ തടി നന്നാവട്ടെ. മിഷന്‍ ഒന്നും രണ്ടും മൂന്നുമല്ല അഞ്ചെണ്ണമാണ് ഇയാളെ കാത്തു നില്‍ക്കുന്നത് അപ്പോള്‍ സന്തോഷ ജന്മദിനം എന്നുമായിരുന്നു’ ജോയ് മാത്യു എഴുതിയത്.

‘എന്റെ ജോയേട്ടാ. ആ മനസിലെ ഇടം. അത് എനിക്കിഷ്ടമാ. കട തുങ്ങിയപ്പോ ആ മനസില്‍ ഞാന്‍ വന്നാലോ ‘UNCLE’ന്റെ തിരക്കഥ എഴുതിയപ്പോഴും ആ മനസ്സില്‍ ഞാന്‍ വന്നു. അങ്ങനെ എത്രെയോ പ്രാവശ്യം. അതൊക്കെ ഒകെ. പിന്നെ പാരഗണിലെ ബിരിയാണി ഹോം ഡെലിവറി ആക്കിയ നന്നായിരുന്നു . ഇന്നു എനിക്ക് കടയില്‍ വരാന്‍ പറ്റില്ല. ജന്മദിന ആശംസകള്‍ക്ക് മറുപടി അയക്കാനുണ്ട്. ഒരു ലീവ്. പിന്നെ ഞാന്‍ ചോദിച്ച ആ .. നമ്മടെ .. പിന്നേ .. മ് .. ആ.അഡ്വാന്‍സ്.. ശമ്ബളത്തിലെ .. അതൊന്നു Gpay ചെയ്യുമല്ലോ ..ലെ ????., helo. ചെയ്യണം ????, .. ഇതു കേരളം ആണ്. പുതിയ മിഷനുകള്‍ക്ക് ഇനിയും കഴിയട്ടെ, നമുക്ക്’ എന്നായിരുന്നു കൈലാഷിന്റെ മറുപടി.