അണ്ണാ ഡിഎംകെ മുന്‍ മന്ത്രി സി വി ഷണ്‍മുഖനെ ഭീഷണിപ്പെടുത്തിയ കേസില്‍ ശശികലയ്ക്കും അനുയായികള്‍ക്കുമെതിരെ കേസ് എടുത്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ശശികലയില്‍ നിന്ന് ഏതാണ്ട് അഞ്ഞൂറോളം വധഭീഷണിക്കോളുകള്‍ തനിക്ക് ലഭിച്ചെന്ന് സി വി ഷണ്‍മുഖം പരാതിയില്‍ ആരോപിച്ചു. തനിക്ക് മാത്രമല്ല തന്റെ കുടുംബത്തിനും സമൂഹ മാധ്യമങ്ങളിലൂടെയും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി ഷണ്‍മുഖം മാധ്യമങ്ങളോട് വെളിപ്പെടുത്തി. വില്ലുപുരം ജില്ലയിലെ റോഷണൈ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.