ഇന്ന് മുതല്‍ ബാറുകള്‍ സംസ്ഥാനത്ത് അടച്ചിടും. ബെവ്‌കോ വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെയാണ് ഇത്. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് അടച്ചിടല്‍ തീരുമാനം.

ബാര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത് പുതിയ ബെവ്‌കോ നടപടി നഷ്ടമാണെന്നാണ് . വ്യവസായികളെ കോവിഡ് കാലത്ത് സഹായിക്കുന്നതിന് പകരം കൂടുതല്‍ പ്രതിസന്ധി വില വര്‍ധിപ്പിച്ച്‌ സൃഷ്ടിക്കുകയാണെന്നാണ് ഉടമകള്‍ പറയുന്നത്. ബാറുകള്‍ക്കും മദ്യം ബെവ്കോക്ക് നല്‍കുന്ന അതേ മാര്‍ജിനില്‍ തന്നെ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

അസോസിയേഷന് സര്‍ക്കാര്‍ പ്രശ്‌നം പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും ബാറുകള്‍ തീരുമാനം ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു.
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ തുറന്നിരുന്നു. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യം നല്‍കുന്നത് നിശ്ചിത അകലം പാലിച്ച്‌ പ്രത്യേക പോലീസ് കാവലില്‍ ആണ്. എന്നാല്‍ ബാറുകള്‍ അടക്കുന്നതോടെ ബെവറേജസ് ഔട്ട് ലെറ്റുകളില്‍ തിരക്ക് കൂടിയേക്കും.