ഇന്ത്യയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ വ്യവസായി മെഹുൽ ചോക്സിയെ ഡൊമിനിക്കൻ കോടതി ജയിലിലേക്ക് അയച്ചു. നിലവിൽ പൊലീസ് കസ്റ്റഡിയിലായിരുന്നു ചോക്സി. അതേസമയം, ആരോഗ്യനില മോശമായതിനാൽ ചോക്സി ആശുപത്രിയില്‍ തന്നെ തുടരുമെന്ന് അഭിഭാഷകൻ പറഞ്ഞു.
ചോക്സിക്ക് മാനസിക സമ്മർദവും ഉയർന്ന രക്തസമ്മർദവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് അഭിഭാഷകർ കോടതിയിൽ ഹാജരാക്കിയിരുന്നു.
പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് മെഹുൽ ചോക്സി ഇന്ത്യവിട്ടത്. സ്ഥിരമായി താമസിച്ചിരുന്ന ആന്റിഗ്വയിൽനിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മെഹുൽ ചോക്സി ഡൊമിനിക്കയിൽ പിടിയിലായത്. എന്നാൽ ആന്റിഗ്വയിൽനിന്ന് തട്ടിക്കൊണ്ടുവന്നതാണെന്ന നിലപാടിലാണ് ചോക്സിയും അഭിഭാഷകരും.