തൃശൂര്‍ കൊടകര കുഴല്‍പ്പണക്കേസില്‍ നടന്നത് കോടികളുടെ ഇടപാടെന്ന് കണ്ടെത്തല്‍. ബിജെപി നേതാവ് ധര്‍മരാജന്‍ എത്തിച്ചത് പത്ത് കോടിയോളമെന്ന് പൊലീസ് പറഞ്ഞു. ആറ് കോടി 30 ലക്ഷം തൃശൂരില്‍ വച്ച് കൈമാറി. കവര്‍ച്ച നടന്നത് ബാക്കിയുള്ള മൂന്നര കോടി രൂപയുമായി പോകുമ്പോഴായിരുന്നു.

അതേസമയം അന്വേഷണ സംഘം കെ സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ധര്‍മരാജനെ കെ.എസ് ഹരികൃഷ്ണന്‍ ഫോണില്‍ വിളിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇരുവരും നിരവധി തവണ ഫോണില്‍ ബന്ധപെട്ടുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. നേരത്തെ കുഴല്‍പ്പണ വിഷയത്തില്‍ കെ സുരേന്ദ്രന് അശ്രദ്ധ സംഭവിച്ചതായി പാര്‍ട്ടി ദേശീയ നേതൃത്വം വിലയിരുത്തിയിരുന്നു.