കൊവിഡ് ബാധിച്ച് രോഗി മരിച്ചതിനെ തുടർന്ന് ഡോക്ടർക്ക് മർദ്ദനം. അസമിലെ ഒരു കൊവിഡ് കെയർ സെൻ്ററിലാണ് സംഭവമുണ്ടായത്. മരിച്ച രോഗിയുടെ ബന്ധുക്കളാണ് ഡോക്ടറെ മർദ്ദിച്ചത്. സംഭവത്തിൽ 24 പേരെ അറസ്റ്റ് ചെയ്തു.

അതേസമയം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അസം സംസ്ഥാന ഘടകം വിഷയത്തിൽ കടുത്ത നിലപടുമായി രംഗത്തെത്തി. ഇന്ന് ആരും ഓപി വിഭാഗത്തിൽ ജോലി ചെയ്യരുതെന്ന് ഐഎംഎ നിർദ്ദേശിച്ചു. എത്രയും വേഗം കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,788 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3,207 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 2.83 കോടിയായി. 3.35 ലക്ഷം പേരാണ് ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 18 ലക്ഷത്തിന് താഴെ രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.