ഹമാസിന്റെ അക്രമണത്തില്‍ ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന മലയാളി യുവതി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത് ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ഇസ്രയേലില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ ലൈവ് വീഡിയോയുമായി മലയാളി പെണ്‍കുട്ടി. ഇസ്രയേലില്‍ കെയര്‍ ഗീവര്‍ ആയി ജോലി ചെയ്യുന്ന ജെന്‍സി ബിനോയ് എന്ന പെണ്‍കുട്ടിയാണ് ഹമാസ് ഇസ്രയേലിനു നേരെ അഴിച്ചുവിടുന്ന ആക്രമണങ്ങളെ കുറിച്ച്‌ വിശദീകരിച്ച്‌ രംഗത്തെത്തിയത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കേരളത്തിലെ ഇടത് – വലത് നേതാക്കള്‍ തയ്യാറാകാത്തതിനെയും ജെന്‍സി ചോദ്യം ചെയ്യുന്നുണ്ട്. ‘കേരളത്തിലെ ഹമാസ് തീവ്രവാദികളെ പേടിച്ച്‌, ഇസ്രായേലില്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാവപ്പെട്ട പെണ്‍കുട്ടിക്ക് ഒരു ആദരാഞ്ജലി പോലും പറയാത്ത യുഡിഎഫ് – എല്‍ ഡി എഫ് ശുനക പുത്രന്‍മാര്‍ക്ക് എന്റെ നടുവിരല്‍ നമസ്കാരം ‘ എന്ന് കുറിക്കുകയാണ് ജെന്‍സി.

സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പാലാ നിയുക്ത എം.എല്‍.എ മാണി.സി.കാപ്പനും കോണ്‍ഗ്രസ് നേതാവ് വീണ.എസ്.നായരും സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍, വന്‍ സൈബര്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഇരുവരും പോസ്റ്റ് പിന്‍വലിച്ച്‌ മാപ്പ് പറയുകയായിരുന്നു.