കാസർഗോഡ് കിംസ് സൺറൈസ് ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് കൊവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഉച്ചയോടെ നിലവിലുള്ള ഓക്‌സിജൻ തീരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് എട്ട് കൊവിഡ് രോഗികളെ മാറ്റിയത്.

ഓക്‌സിജൻ തീരുമെന്ന് രാവിലെ തന്നെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഉച്ചയ്ക്ക് മുൻപ് ഓക്‌സിജൻ സിലിണ്ടറുകൾ എത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും വൈകിയതിനെ തുടർന്നാണ് രോഗികളെ മാറ്റിയതെന്ന് അധികൃതർ വിശദീകരിക്കുന്നു. അതേസമയം രോഗികളെ മാറ്റാനുള്ള പെട്ടന്നുണ്ടായ തീരുമാനം പ്രായോഗികമായിരുന്നില്ലെന്നും കൊവിഡ് ഗുരുതരമായവരും ഇക്കൂട്ടത്തിൽ ഉണ്ടെന്നും രോഗികളുടെ ബന്ധുക്കൾ ആരോപിച്ചു. വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെട്ടിട്ടുണ്ട്.