കോവിഡ് വൈറസ് കണങ്ങള്‍ ഒരു മണിക്കൂര്‍ വരെ വായുവില്‍ തങ്ങി നിന്നേക്കാമെന്ന് പഠനം.യു.എസ് സെേന്‍റഴ്സ് ഫൊര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്.

ഒരുമാസം മുമ്പ്‌ രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ആയ ലാന്‍സെറ്റ് വായുവിലൂടെ രോഗം പകരുമെന്ന് നല്‍കിയ മുന്നറിയിപ്പിനെ ശരിവെക്കുന്ന കാര്യങ്ങളാണ് മാര്‍ഗനിര്‍ദേശങ്ങളിലുള്ളത്. മൂന്നു മുതല്‍ ആറ് വരെ അടി ദൂരത്തില്‍ വൈറസിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കും. കോവിഡ് ബാധിച്ചയാള്‍ ശക്തിയായി ഉച്ഛ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും പാട്ടു പാടുമ്പോഴും ചുമയ്ക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമെല്ലാം വൈറസ് പുറത്തുവരും.

ഈ വൈറസിന് 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വായുവില്‍ തങ്ങി നില്‍ക്കാന്‍ കഴിയും. ഇതിന് ആറടി വരെ സഞ്ചരിക്കാനും കഴിയുന്നതിനാല്‍ അവിടെ നില്‍ക്കുന്നവരിലേക്കും അതിലുടെ സഞ്ചരിക്കുന്നവരിലേക്കും വൈറസ് പടരുന്നതിന് സാധ്യതയേറെയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.