മാനന്തവാടി: നിയമസഭ തെരഞ്ഞെടുപ്പില്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിനുണ്ടായ പരാജയം പഠിക്കണമെന്ന് സ്ഥാനാര്‍ഥിയായിരുന്ന പി.കെ. ജയലക്ഷ്മി കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്‌ രേഖാമൂലം പരാതി നല്‍കി. പാര്‍ട്ടിക്കുള്ളില്‍ കൃത്യമായ എതിര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതാണ് താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ളവര്‍ എതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ വിജയമുണ്ടായിട്ടും യു.ഡി.എഫിന് മേല്‍ക്കൈയുള്ള മാനന്തവാടിയില്‍ പരാജയപ്പെട്ടത്.

പ്രചാരണസമയത്ത് രാഹുല്‍ ഗാന്ധിയുടെ സ്വപ്നപദ്ധതിയായിരുന്ന ന്യായ് പദ്ധതിയെക്കുറിച്ചും പ്രകടനപത്രികയിലെ കര്‍ഷക കടാശ്വാസ പദ്ധതിയെ കുറിച്ചുമൊന്നും വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിച്ചില്ല. ഇടത് സര്‍ക്കാറിനെ വിമര്‍ശിച്ചില്ല.

ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ സ്തുതിപാഠകരായിരുന്നു. നല്ലൊരു വിഭാഗം യു.ഡി.എഫിെന്‍റയും സ്ഥാനാര്‍ഥിയുടെയും വിജയത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ചപ്പോള്‍ ചെറിയൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും നിശ്ശബദരായിരുന്നു.

പ്രവര്‍ത്തിച്ച ഭാരവാഹികളെയും പ്രവര്‍ത്തകരെയും അവഹേളിക്കാനും അപമാനിക്കാനുമാണ് ഇപ്പോള്‍ ഒരുവിഭാഗം ശ്രമിക്കുന്നത്. നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനും കോണ്‍ഗ്രസിനെ ശാക്തീകരിക്കുന്നതിനും കെ.പി.സി.സി ഒരു അന്വേഷണ സമിതിയെ നിയോഗിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. 9282 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഒ.ആര്‍. കേളുവിനോട് പരാജയപ്പെട്ടത്.