തവനൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പേരു വായിച്ചാല്‍ കണ്ണു തള്ളും. ഫിറോസുമാരാണ് ഏറെയും. പല വീട്ടുപേരിലുള്ള ഫിറോസുമാര്‍. യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറന്പിലിനു ഭീഷണി ഉയര്‍ത്തിയാണ് കുറെ ഫിറോസുമാര്‍ അപരന്‍മാരായി രംഗത്തിറങ്ങിയിരിക്കുന്നത്. ചിഹ്നം നോക്കാതെ വോട്ടു ചെയ്യുന്നവര്‍ക്ക് ആകെ കണ്‍ഫ്യൂഷനാകും. മന്ത്രി കെ.ടി.ജലീല്‍ ഇടതു സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൈപ്പത്തി ചിഹ്്നത്തില്‍ മല്‍സരിക്കുന്നത് ഫിറോസ് കുന്നംപറന്പിലാണ്. ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ലോകത്താകമാനമുള്ള മലയാളികള്‍ക്കിടയില്‍ താരമായ ഫിറോസ്കുന്നംപറന്പിലിന്‍റെ വോട്ടുകള്‍ ചോര്‍ത്തിയെടുക്കുന്നതിനായാണ് ഫിറോസുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. അപര തന്ത്രം!എതിരാളിയുടെ വോട്ടുകള്‍ പലവഴിക്കാക്കാനുള്ള ഇടതുതന്ത്രമാണിതെന്നും വിമര്‍ശനങ്ങളുണ്ട്. ഫിറോസ് കുന്നത്ത്പറന്പില്‍, ഫിറോസ് നെല്ലംകുന്നത്ത്, ഫിറോസ് പരുവിങ്ങല്‍, ഫിറോസ് നുറുക്കുപറന്പില്‍, എന്നീ ഫിറോസുമാരാണ് സ്വതന്ത്രന്‍മാരായി രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറന്പിലിനുള്ള വോട്ടുകള്‍ ചിലതെല്ലാം ഇവരുടെ പെട്ടിയിലും വഴി തെറ്റി വീഴുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായുണ്ടായ മല്‍സരത്തിന്‍റെ ചൂടിലാണ് തവനൂര്‍ മണ്ഡലം.…