മസ്ക്കറ്റ്: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഒമാന്‍. ഇതിന്‍റെ ഭാഗമായി പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. ലെബനോന്‍, സുഡാന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, നൈജീരിയ, ടാന്‍സാനിയ, ഗിനിയ, ഘാന, സിയാറ ലിയോണ്‍, എതോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് താത്ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഒമാന്‍ സുപ്രീം കമ്മിറ്റിയുടെതാണ് തീരുമാനം.ഫെബ്രുവരി 25 അര്‍ധരാത്രി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. പതിനഞ്ച് ദിവസത്തേക്കാണ് നിലവില്‍ വിലക്ക്. ഒമാനിലേക്കുള്ള യാത്രയ്ക്ക് രണ്ടാഴ്ച മുമ്ബ് ഈ രാജ്യങ്ങള്‍ വഴി സഞ്ചരിച്ച ആളുകള്‍ക്ക് അടക്കം വിലക്ക് ബാധകമാകും.

ഒമാനി പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഒമാനിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമായിരിക്കില്ല