ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിയന്ത്രണ രേഖ മുറിച്ചുകടന്ന ചൈനീസ് സൈനികന്‍ പിടിയില്‍. ലഡാക്കില്‍ വെളളിയാഴ്ചയാണ് സൈനികള്‍ ഇന്ത്യന്‍ ഭൂഭാഗത്തേക്ക് കടന്നത്. ഒക്ടോബറിനു ശേഷമുണ്ടാകുന്ന രണ്ടാത്തെ സമാന സംഭവമാണ് ഇത്.

കഴിഞ്ഞ വര്‍ഷം ഈ പ്രദേശത്ത് ഉടലെടുത്ത പ്രതിസന്ധി ഗുരുതരമായ നിലയിലേക്ക് കടന്നിരുന്നു. ഇരു വിഭാഗവും അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. ഇതേ പ്രദേശത്തുനിന്നുതന്നെയാണ് ഇപ്പോള്‍ സൈനികനെ കണ്ടെത്തിയതും.

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ സൈനികന്‍ വഴിതെറ്റി ഇന്ത്യന്‍ ഭൂഭാഗത്ത് എത്തിച്ചേര്‍ന്നതായിരിക്കാമെന്നാണ് കരുതുന്നത്.

പിഎല്‍എ സൈനികനെ സാധാരണ നടപടിക്രമമനുസരിച്ച്‌ കൈകാര്യം ചെയ്തതായും ചോദ്യം ചെയ്തതിനു ശേഷം വിട്ടയക്കുമെന്നും സൈന്യം അറിയിച്ചു.