കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് കേന്ദ്ര സർക്കാർ. ഡിസംബർ നാലിനാണ് സർവക്ഷി യോഗം. പ്രധാനമന്ത്രി ഉൾപ്പടെയുളളവർ യോഗത്തിൽ പങ്കെടുക്കും. വാക്സിന് അനുമതി നൽകുന്നതും വിതരണവും യോഗത്തിൽ ചർച്ചയാകും.

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിൽ പിന്നെ സർക്കാർ വിളിച്ചുചേർക്കുന്ന രണ്ടാമത്തെ സർവകക്ഷി യോഗമാണ് ഇത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി ഹർഷ് വർധൻ, പാർലമെന്ററികാര്യ മന്ത്രി പ്രഹളാദ് ജോഷി എന്നിവരും യോഗത്തിൽ പങ്കെടുക്കും.

ഡൽഹിയിലെ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പാർലമെന്റിന്റെ ശീതകാല സമ്മേളവും ബജറ്റ് സമ്മേളനവും ഒരുമിച്ചാക്കാം എന്ന ആലോചനയ്ക്കിടെയാണ് സർവകക്ഷി യോഗം. അഹമദാബാദ്, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലെ മരുന്ന് കമ്പനികളിൽ മോദി സന്ദർശനം നടത്തിയതിന് പിന്നാലെ വിളിച്ചു ചേർത്ത യോഗത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്.