കുറഞ്ഞ ഒാവര്‍ ക്രിക്കറ്റിലെ പ്രകടനം കണക്കിലെടുത്താല്‍ രവിചന്ദ്ര അശ്വിന്‍ ഇപ്പോഴും ഇന്ത്യയുടെ മൂല്യമേറിയ സ്വത്താണെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. വരാനിരിക്കുന്ന ആസ്ട്രേലിയന്‍ ടൂറില്‍ അശ്വിനെ ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ടി20യിലും താരം മികച്ച പ്രകടനം നടത്തുമെന്നാണ് കൈഫ് ഇന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്.

െഎ.പി.എല്ലില്‍ അശ്വിെന്‍റ ടീമായ ഡല്‍ഹി കാപിറ്റല്‍സിെന്‍റ സഹ കോച്ചുകൂടിയാണ് കൈഫ്. പ്രീമിയര്‍ ലീഗിെന്‍റ 13ആം സീസണില്‍ അശ്വിന്‍ 15 കളികളില്‍ നിന്നായി 7.66 എകണോമിയില്‍ 13 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 34 കാരനായ അദ്ദേഹത്തെ പവര്‍പ്ലേകളില്‍ മികച്ച രീതിയില്‍ ഡല്‍ഹിക്ക് ഉപയോഗിക്കാന്‍ സാധിച്ചിരുന്നു.
അപകടകരാകളായ പല ബാറ്റ്സ്മാന്‍മാരെയും കൂടാരം കയറ്റിയ താരത്തെ കുറിച്ച്‌ കൈഫ് പറയുന്നതിങ്ങനെ, ‘വിരാട്, രോഹിത്, പൊള്ളാര്‍ഡ്, ഗെയ്ല്‍, വാര്‍ണര്‍, ഡീകോക്ക്, കരുണ്‍, ബട്ലര്‍, സ്മിത്ത്, പടിക്കല്‍, പൂരാന്‍, -ആവര്‍ത്തിച്ച്‌ വായിച്ചു നോക്കുക, ഇതാണ് െഎ.പി.എല്‍ 13ല്‍ അശ്വിെന്‍റ വലിയ വിക്കറ്റുകള്‍. കൂടുതലും പവര്‍പ്ലേകളില്‍. ഇന്ത്യക്ക് വേണ്ടി ടി20യില്‍ ഇപ്പോളും അശ്വിന്‍ മൂല്യമേറിയ സ്വത്താണെന്നാണ് എനിക്ക് തോന്നുന്നത്.

നിലവില്‍, ടി20യില്‍ ഇന്ത്യയുടെ ആദ്യത്തെ ചോയ്സ് യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവുമാണ്. അശ്വിനെ ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ മാത്രമാണ് പരിഗണിക്കാറുള്ളത്. 2017 മുതല്‍ താരം ഒരു ടി20 മത്സരവും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.