തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ പോര് കടുപ്പിച്ച് പ്രതിപക്ഷം. ചട്ടങ്ങള്‍ ലംഘിച്ച് റിപ്പോര്‍ട്ട് പരസ്യമാക്കിയ ധനമന്ത്രി തോമസ് െഎസക്കിെന്റ രാജിയെന്ന ആവശ്യത്തിനൊപ്പം മുഖ്യമന്ത്രിയെക്കൂടി വിഷയത്തിലേക്ക് കൊണ്ടുവന്ന് രാഷ്ട്രീയ കടന്നാക്രമണത്തിനാണ് യു.ഡി.എഫ് തയാറായത്. ധനമന്ത്രിയെ പിന്തുണക്കാന്‍ ഭരണപക്ഷത്തുനിന്ന് ആരും രംഗത്തിറങ്ങാത്തതും ശ്രദ്ധേയമാണ്.
നിയമസഭയില്‍ സമര്പ്പിക്കുംമുമ്ബ് ഒരുവിധത്തിലും ധനമന്ത്രിക്ക് ലഭിക്കാന്‍ പാടില്ലാത്ത റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് വാര്‍ത്തസമ്മേളനം നടത്തി പുറത്തുവിട്ടത്. കരട് റിേപ്പാര്ട്ടാണെന്നാണ് പറഞ്ഞതെങ്കിലും അസാധാരണമായി സി.എ.ജി അത് നിഷേധിച്ചതോടെ മന്ത്രി വെട്ടിലായി. സംസ്ഥാന സര്‍ക്കാറിെന്റ വികസന പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ സി.എ.ജി ശ്രമിക്കുന്നെന്ന വാദമാണ് ഭരണപക്ഷവും ധനമന്ത്രിയും മുന്നോട്ടുവെക്കുന്നത്.
ഇൗ ആരോപണത്തിന് ബലം നല്കാന്, കരട് റിേപ്പാര്‍ട്ടില്‍ ഉണ്ടായിരുന്നതിനെക്കാള്‍ നാല് പേജ് കൂടി കൂട്ടിച്ചേര്‍ത്തെന്ന് ധനമന്ത്രി പറഞ്ഞതും അദ്ദേഹത്തിന് തിരിച്ചടിയായി.
നിയമസഭയില്‍ സമര്‍പ്പിക്കും മുമ്ബ് കാണാന്‍ പാടില്ലാത്ത റിപ്പോര്‍ട്ട് ധനമന്ത്രി കണ്ടതിന് അദ്ദേഹത്തിെന്റ വാക്കുകള്‍തന്നെ തെളിവായി.
മാത്രമല്ല, സര്‍ക്കാറിനെതിരായ പരാമര്‍ശങ്ങള്‍ അന്തിമ റിപ്പോര്‍ട്ടിലാണെന്ന് അറിഞ്ഞുതന്നെ അവയെല്ലാം കരടിലാണെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണവും നേരിടേണ്ടിവന്നു.
മസാല ബോണ്ട് ഇറക്കിയതിലെ അഴിമതി പുറത്തുവരുമെന്ന് ഭയന്നാണ് എല്ലാ വ്യവസ്ഥകളും ലംഘിച്ച് റിപ്പോര്‍ട്ട് മന്ത്രി പരസ്യമാക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം. ഉയര്‍ന്ന പലിശനിരക്കില്‍ മസാല ബോണ്ട് ഇറക്കിയത് മുഖ്യമന്ത്രി പിണറായി വിജയനുമായി ഗാഢബന്ധമുള്ള ലാവലിന്‍ കമ്ബനിയെ സഹായിക്കാനാണെന്ന ആക്ഷേപവും പ്രതിപക്ഷനേതാവ് ഉന്നയിച്ചു. സ്വര്‍ണക്കടത്തിനും അനുബന്ധ വിവാദങ്ങള്‍ക്കും പുറമെ മറ്റൊരു വിഷയത്തിലേക്കുകൂടി മുഖ്യമന്ത്രിയെ വലിച്ചിടുകയാണ് ലക്ഷ്യം.
തദ്ദേശതെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെ ആക്രമിക്കാന്‍ മറ്റൊരു ആയുധംകൂടി കിട്ടിയതിെന്റ ആവേശത്തിലാണ് പ്രതിപക്ഷം.
വിവാദത്തിെന്റ തുടക്കത്തില്‍ മന്ത്രി െഎസക് പറഞ്ഞതെല്ലാം കളവാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ പ്രതിരോധിക്കുന്നത് ഭരണപക്ഷത്തിന് വെല്ലുവിളിയാണ്.
അതേസമയം, സംസ്ഥാന സര്‍ക്കാറിനെതിരായ കേന്ദ്ര ഏജന്‍സിയുടെ സമീപനം തുറന്നുകാട്ടാനും സ്വര്‍ണ-ലഹരിക്കടത്ത് വിവാദങ്ങളില്‍നിന്ന് തല്‍ക്കാലത്തേക്കെങ്കിലും ശ്രദ്ധതിരിക്കാനുമായതിെന്റ ആശ്വാസമാണ് ഭരണപക്ഷത്തിന്.