ഗുവാഹത്തി: അരുണാചൽ പ്രദേശിൽ ഭീകരാക്രമണത്തിൽ അസം റൈഫിൾസ് ജവാന് വീരമൃത്യു. ജയ്‌റാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹെത്‌ലോങ് ഗ്രാമത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ ജാവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

അസം റൈഫിൾസിന്റെ വാട്ടർ ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസമിലെ പരേഷ് ബറുവ വിഭാഗത്തിലെ ഭീകരരും നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിലെ യുങ് ഓങ് വിഭാഗവും ആക്രമണത്തിൽ ഉൾപ്പെട്ടിരുന്നതായാണ് സുരക്ഷാ സേന സംശയിക്കുന്നത്.

കഴിഞ്ഞ വർഷവും അസം റൈഫിൾസിന്റെ വാട്ടർ ടാങ്കിന് നേരെ എൻ എസ് സി എൻ കെ ഭീകരർ സമാനമായ രീതിയിൽ ആക്രമണം നടത്തിയിരുന്നു. രണ്ട് ജവാന്മാരാണ് അന്നത്തെ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.