കെ ടി ജലീൽ രാജി വയ്‌ക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രതിപക്ഷം ബോധപൂർവം അക്രമ സമരം നടത്തി. പ്രതിയാവാത്തിടത്തോളം കാലം ധാർമികതയുടെ പ്രശ്‌നമില്ല. ചോദ്യം ചെയ്യലിന് ഒളിച്ചുപോയി എന്ന ആരോപണത്തിന് സുരക്ഷയെ കരുതിയാണ് ഔദ്യോഗിക വാഹനം ഒഴിവാക്കിയതെന്ന് കെ ടി ജലീൽ വിശദീകരണം നൽകിയിട്ടുണ്ട്.

 

ബിജെപി, കോൺഗ്രസ് സമരങ്ങളിൽ ഗൂണ്ടകളെ ഇറക്കിയെന്നും വിമർശനം. സിപിഐഎം നേതാക്കളുടെ മക്കൾക്ക് എതിരായ ആരോപണം പാർട്ടി അവഗണിക്കുന്നുവെന്നും തീരുമാനം.

അതേസമയം നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്തുവെന്നതിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. എൻഐഎയ്ക്ക് നൽകിയ വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ നടക്കുക.

നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കോൺസുലേറ്റിന്റെ ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കിൽ രാജ്യത്തിന്റെ അനുമതി വേണം. യുഎഇ കോൺസുലേറ്റിനെ എതിർകക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം.