ന്യൂഡല്‍ഹി: രാജ്യത്താകെ മുന്‍ സാമാജികര്‍ക്കും നിലവിലുള്ളവര്‍ക്കും എതിരെ 4,500 ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് സുപ്രീം കോടതി. ഹൈക്കോടതികളില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് പരമോന്നത കോടതി പറഞ്ഞു. നിയമസഭാ സാമാജികരുടെ സ്വാധീനം മൂലം നിരവധി കേസുകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി.

മുന്‍ എംഎല്‍എ, എംപിമാര്‍ക്കും നിലവിലെ അംഗങ്ങള്‍ക്കും എതിരായ 4,442 കേസുകളില്‍ 174 കേസുകള്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. 352 കേസുകളിലെ വിചാരണ, ഹൈക്കോടതിയോ സുപ്രീം കോടതിയോ സ്റ്റേ ചെയ്തിട്ടുണ്ട്- മൂന്നംഗ ബെഞ്ച് പറഞ്ഞു. ജസ്റ്റീസുമാരായ എന്‍.വി രമണ, സൂര്യകാന്ത്, ഋഷികേശ് റോയ് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍.

ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ആവശ്യപ്പെട്ട് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. നിലവില്‍ ആറ് വര്‍ഷത്തേക്കാണ് വിലക്കുള്ളത്.

ഹര്‍ജിജി പരിഗണിച്ച കോടതി മുന്‍ എംപിമാര്‍, എം‌എല്‍‌എമാര്‍ക്കും നിലവിലെ അംഗങ്ങള്‍ക്കും എതിരായ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ രാജ്യത്തെ 24 ഹൈക്കോടതികളില്‍ തേടിയിരുന്നു. തീര്‍പ്പുകല്‍പ്പിക്കാത്ത അഴിമതി കേസുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍, കസ്റ്റംസ് നിയമപ്രകാരമുള്ള കേസുകള്‍ എന്നിവയുടെ വിവരങ്ങളും ഹൈക്കോടതികളില്‍ നിന്ന് സുപ്രീം കോടതി തേടിയിട്ടുണ്ട്.