ഡല്‍ഹി: പാര്‍ട്ടിയില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ള ആക്രമണം തുടരുന്നു. കത്തില്‍ ഒപ്പിട്ട ജിതിന്‍ പ്രസാദയ്ക്ക് പിന്നാലെ ഇപ്പോള്‍ ഗുലാം നബി ആസാദിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് കമ്മിറ്റി.

ഗുലാം നബി ആസാദ് ഉത്തര്‍പ്രേദശിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോഴുണ്ടായ ‘പരാജയം’ ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ ആക്രമണം.

2017-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഗുലാം നബി സമാജ് വാദി-കോണ്‍ഗ്രസ് സഖ്യത്തിന് നിര്‍ബന്ധിച്ചുവെന്ന് യുപി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍മല്‍ ഖാത്രി ആരോപിച്ചു.