ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസത്തെ നയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ് എം.പി. ശശിതരൂര്‍. അതേസമയം, പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ നയം കൊണ്ടുവന്നതില്‍ തരൂര്‍ അതൃപ്തി രേഖ്പപെടുത്തുകയും ചെയ്തു. താനടക്കമുള്ള പലരും മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ പലതും പുതിയ വിദ്യാഭ്യാസ നയത്തില്‍ വന്നിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു. ട്വിറ്ററിലാണ് തരൂര്‍ ഇക്കാര്യം പങ്കുവെച്ചത്.

ഡോ. ആര്‍.പി. നിഷാങ്ക് പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയത്തില്‍ സ്വാഗതാര്‍ഹമായ പല കാര്യങ്ങളുമുണ്ട്. ഞങ്ങളെപ്പോലുള്ള ചിലര്‍ ഉയര്‍ത്തിയ നിര്‍ദേശങ്ങള്‍ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. ഇത് എന്തുകൊണ്ട് പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്ക്കു വച്ചില്ല എന്നതാണു ബാക്കിയാവുന്ന ചോദ്യം- തരൂര്‍ ട്വീറ്റ് ചെയ്തു.

താന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിലുണ്ടായിരുന്ന കാലത്തു തന്നെ 1986-ലെ ദേശീയ വിദ്യാഭ്യാസ നയം പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും 21-ാം നൂറ്റാണ്ടിലേതിന് അനുയോജ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ആറു വര്‍ഷമെടുത്തെങ്കിലും അവരതു ചെയ്തതില്‍ സന്തോഷമുണ്ട്. ഇനി ഇതെല്ലാം നടപ്പിലാക്കുകയെന്നതാണ് വെല്ലുവിളിയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസത്തില്‍ ചെലവഴിക്കണമെന്നതാണ് 1948 മുതലുള്ള രാജ്യത്തിന്‍റെ നയം. കഴിഞ്ഞ ആറു വര്‍ഷത്തെ മോദി ഭരണത്തില്‍ വിദ്യാഭ്യാസത്തില്‍ ചിലവഴിച്ച തുക വളരെ കുറവാണ്. അങ്ങനെയെങ്കില്‍ 6 ശതമാനമെന്നത് എങ്ങനെ സാധ്യമാവുമെന്നും തരൂര്‍ ചോദിക്കുന്നു. ഗവേഷണമേഖലയ്ക്കു സര്‍ക്കാര്‍ കുറച്ചു കൂടി പ്രാധാന്യം നല്‍കേണ്ടിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.