കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 118 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 113 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടു പേരും ഉള്‍പ്പെടുന്നു.

സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 45 പേര്‍ ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരാണ്. ഇതില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 4 , 27 വാര്‍ഡുകളില്‍ താമസിക്കുന്ന 32 അതിഥി തൊഴിലാളികളും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 33-ാം വാര്‍ഡ്, കാണക്കാരി, മാഞ്ഞൂര്‍, അതിരന്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള 13 പേരും ഉള്‍പ്പെടുന്നു.

പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സന്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ 18 പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ 1045 പേര്‍ക്ക് രോഗം ബാധിച്ചു. 487 പേര്‍ രോഗമുക്തരായി.