ഹരിപ്പാട്: ജയറാമിന്റെ കൊലപാതകവ് മായി ബന്ധപ്പെട്ട ഒളിവില്‍ പോയ പ്രതികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി പോലീസ്’ ചിങ്ങോലി 11-ാം വാര്‍ഡില്‍ നെടിയത്ത് പുത്തന്‍വീട്ടില്‍ പരേതനായ വിക്രമന്റെ മകന്‍ ജയറാം (30) ആണ് ഞായറാഴ്ച രാത്രിയില്‍ ചിങ്ങോലി വായനശാലയ്ക്കു വടക്കുവശം കടയുടെ മുന്നില്‍ വെച്ച്‌ കുത്തേറ്റ് മരിച്ചത്. പ്രതികളെന്ന് സംശയിക്കപ്പെടുന്ന രണ്ടു പേര്‍ കരീലക്കുളങ്ങര പോലീസിന്റെ പിടിയിലായതായും സൂചനയുണ്ട്. ജയറാമും പ്രതികളും കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്.

തൊഴില്‍ രംഗത്തെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. കൊലപാതകത്തിന്റെ തലേ ദിവസം ഇരു കൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ജയറാമിന്റെ മൃതദേഹം കോവിഡ് പരിശോധനാ ഫലം കിട്ടിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. നാല് വര്‍ഷം മുമ്ബാണ് ജയറാമിന്റെ അഛന്‍ വിക്രമന്‍ അയല്‍വാസിയായ യുവാവിന്റെ കുത്തേറ്റ് മരിച്ചത്. അവിവാഹിതനായ ജയറാമും അമ്മ വിലാസിനിയും, സഹോദരന്‍ ജയമോഹനുമായിരുന്നു വീട്ടില്‍ താമസം.