ഉറക്കം വരാത്തൊരു രാത്രിയിൽ
ഞാനെന്റെ കരളിന്റെ പടവുകളിൽ
ഒറ്റക്കിരിക്കവേ..
മനസ്സിനെ കീറി മുറിക്കുന്ന
ചിന്തകളിൽ കരി നിഴൽ
പാമ്പുകൾ ഇഴയവേ..
മൂടുപടം മെല്ലെ നീക്കി പൂനിലാവ്
ഒളികണ്ണാൽ നോക്കി..
ഇരുളിന്റെ ഇരുട്ടിലും മിന്നി
തെളിയുന്ന മധുര സ്മരണകൾ
നിന്നിലുണ്ട്..
ഇരുളിലും കറുപ്പായ ഉണങ്ങാത്ത
മുറിവുകൾ നിന്നിലുണ്ട് ..
നഷ്ട പ്രണയത്തിന്റെ വരണ്ടുണങ്ങിയ
ശാഖികളെ നെഞ്ചിലൊതുക്കി
പുതുനാമ്പുകളിലെ
സ്വപ്‌നങ്ങൾ വാരിക്കൂട്ടി വീണ്ടും
ഞാൻ നിന്നിലേക്ക്..
പ്രിയതെ നിന്റെ ചുണ്ടിലെ പുഞ്ചിരികൾ
സ്വന്തമാക്കാൻ …
വിങ്ങുന്ന മുറിവുകളിലെ ചലങ്ങൾ-
ഒഴുകുന്ന ചാലുകളിൽ
ചന്ദന ശീതളിമ പകരാൻ ..
വരണ്ടുണങ്ങിയ ചുണ്ടുകളിലെ മന്ദസ്മിതം
ഹൃദയോത്തോട് ചേർത്ത് ഞാനിരുന്നിടുമ്പോൾ .
നിലാവേ… ഊരുന്നു ഞാനെന്റെ മൂടുപടം..