ഗുവാഹത്തി: യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട കര്‍ഷക സംഘടന നേതാവിന് കോവിഡ് സ്ഥിരീകരിച്ചു. അസമിലെ ഗുവാഹത്തി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൃഷക് മുക്തി സംഗ്രാം സമിതി (കെ.എം.എസ്.എസ്) നേതാവ് അഖില്‍ ഗോഗോയിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കര്‍ഷക നേതാവായ അഖില്‍ ഗൊഗോയി കുറച്ച്‌ കാലമായി അസുഖബാധിതനായിരുന്നു. ഇതിനെതുടര്‍ന്നാണ് സാമ്ബിള്‍ ശേഖരിക്കുകയും ഫലം പോസിറ്റീവ് ആയതായി കണ്ടെത്തുകയും ചെയ്തത്. ഗൊഗോയിക്ക് കോവിഡ് രോഗലക്ഷണമുള്ളതായി ചാനലുകളില്‍ നിന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും എന്നാല്‍ ജയില്‍ അധികൃതര്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ ഭാര്യയും കോളേജ് അധ്യാപികയുമായ ഗീതശ്രീ തമുലി പറഞ്ഞു.
അഖില്‍ ഗൊഗോയിയെ മോചിപ്പിക്കാനും മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് കനത്ത പ്രതിഷേധ സമരങ്ങള്‍ അരങ്ങേറി. ജയിലിലുള്ളവര്‍ക്ക് ആവശ്യമായ ചികിത്സാ സംവിധാനം ഒരുക്കാത്തതിനെതിരെ അഖില്‍ ഗൊഗോയിയുടെ ദീര്‍ഘകാല സഹചാരിയും സെക്കന്‍റ് കമാന്‍ഡറുമായ കമല്‍ കുമാര്‍ മേദി വീഡിയോ സന്ദേശത്തിലൂടെ രംഗത്തുവന്നു. 2019 ഡിസംബര്‍ 27നാണ് അഖിലിനെ അറസ്റ്റുചെയ്തത്. എന്‍ഐഎയാണ് ഗൊഗോയിയെ അറസ്റ്റ് ചെയ്തത്. പ്രക്ഷോഭത്തിനു നേത‍ൃത്വം കൊടുത്തിരുന്ന ഗൊഗോയിയുടെ വീട് റെയ്ഡ് ചെയ്ത് രേഖകളും കംപ്യൂട്ടറും എന്‍ഐഎ പിടിച്ചെടുത്തിരുന്നു. ഇതുവരെ ഗൊഗോയിക്ക് ജാമ്യംപോലും അനുവദിച്ചിട്ടില്ല.

അതേസമയം, നേരത്തെ മറ്റു നേതാക്കളായ ബിട്ടു സോനോവാല്‍, ധര്‍ജ്യ കോന്‍വാര്‍ എന്നിവര്‍ക്കും കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയിരുന്നു. മറ്റൊരു നേതാവായ മനാഷ് കോന്‍വാറിന്‍റെ പരിശോധനാ റിപ്പോര്‍ട്ട് ഇത് വരെ പുറത്തുവന്നിട്ടില്ല.