തിരുവനന്തപുരം: വിദേശയാത്രയിൽ കുടുംബാംഗങ്ങൾ ഒപ്പം വന്നതിൽ അനൗചത്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുടെ വിദേശയാത്രയെ മാധ്യമങ്ങൾ ഉല്ലാസ യാത്രയായാണ് കണ്ടത്. നേട്ടം കണ്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വിദേശയാത്ര സംബന്ധിച്ച് നിഷേധാത്മകമ വികാരം സൃഷ്ടിക്കാനാണ് മാധ്യമങ്ങൾ‌ ശ്രമിച്ചത്. ധൂർത്താണ് നടന്നതെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളും നടന്നു. കേരളത്തെക്കുറിച്ച് പുറത്തുള്ള ധാരണ മെച്ചപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.