അഹമ്മദാബാദ്: തൂക്കുപാലം തകർന്ന് 141 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് മേൽനോട്ടം വഹിച്ച മോർബി മുനിസിപ്പാലിറ്റി ചീഫ് ഓഫീസർ സന്ദീപ്സിൻഹ് സാലയെ ഗുജറാത്ത് സർക്കാർ സസ്പെൻഡ് ചെയ്തു.
മോർബി ജില്ലാ കളക്ടർ ജി. ടി. പാണ്ഡ്യയാണ് നടപടി പ്രഖ്യാപിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മുനിസിപ്പൽ ചീഫ് ഓഫീസർ ചുമതല അഡീഷണൽ കളക്ടർ നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒക്ടോബർ 31-നാണ് മച്ചു നദിയുടെ കുറുകെയുള്ള ബ്രിട്ടീഷ് നിർമിത മോർബി തൂക്കുപാലം അറ്റകുറ്റപ്പണിയിലെ ക്രമക്കേടും സഞ്ചാരികളുടെ ബാഹുല്യവും മൂലം തകർന്ന് വീണത്.



