സൗത്ത് കരോലിന: പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിൽ ഡൊണാൾഡ് ട്രംപിനെ കടത്തിവെട്ടി നിക്കി ഹേലി. സൗത്ത് കരോലിന മുൻ ഗവർണറും യുഎൻ അംബാസഡറുമായ നിക്കി ഹേലിയുടെ പ്രചാരണം ആദ്യ മൂന്ന് മാസങ്ങളിൽ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനേക്കാൾ ബഹുദൂരം മുന്നോട്ടുപോയതായി പ്രചാരണ മാനേജർ ബെറ്റ്‌സി ആങ്ക്‌നി അറിയിച്ചു.

ആദ്യ പ്രൈമറി സംസ്ഥാനങ്ങളായ അയോവയിലും ന്യൂഹാംഷെയറിലും 19 ഇവന്‍റുകൾ ആതിഥേയത്വം വഹിച്ചത് ഉൾപ്പെടെയുള്ള സജീവ റീട്ടെയിൽ കാമ്പയ്‌നിംഗിന്‍റെ ഫലമാണിതെന്ന് പ്രചാരണത്തിന്‍റെ ചുമതല വഹിക്കുന്ന മാനേജർ ബെറ്റ്‌സി ആങ്ക്‌നി പറഞ്ഞു. ട്രംപ് 2016, 2020 കാമ്പയ്‌നുകളിൽ ധനസമാഹരണ സമാഹരണത്തിൽ വളരെ മുൻപന്തിയിലായിരുന്നു.

ഫെബ്രുവരി 15-ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു മാർച്ച് അവസാനത്തോടെ 11 മില്യൺ ഡോളർ സമാഹരിച്ചതായി ഹേലിയുടെ കാമ്പയിൻ പ്രഖ്യാപിച്ചു. 70,000 ആളുകളിൽ നിന്നാണ് പണം ലഭിച്ചത്. അവരിൽ 67,000 പേർ 200 ഡോളറോ അതിൽ കുറവോ നൽകിയെന്ന് ബെറ്റ്‌സി പറയുന്നു.

ഫെഡറൽ ഇലക്ഷൻ കമ്മീഷൻ രേഖകൾ പ്രകാരം നവംബർ 15ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് ശേഷം 2022 ൽ 3.8 മില്യൺ ഡോളറാണ് സമാഹരിച്ചത്. 2023 മുതൽ ഇന്ന് വരെ 9.5 മില്യൺ ഡോളറായി ഉയർന്നിട്ടുണ്ട് മാർച്ച് 30 ന് അദ്ദേഹത്തിന്‍റെ കുറ്റാരോപണം പരസ്യമായതിന് ശേഷം ആദ്യ 24 മണിക്കൂറിനുള്ളിൽ 4 മില്യൺ ഡോളറിലധികം സമാഹരിച്ചിരുന്നു.