ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ വി.ഡി.സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ച് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ചിത്രം അനാച്ഛാദനം ചെയ്തത്. ഇതിനെതിരെ നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.

നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്ന ബെലഗാവി മന്ദിരത്തിലാണ് ചിത്രം സ്ഥാപിച്ചത്. നിയമസഭയ്ക്കുള്ളില്‍ വിവാദനായകന്‍റെ ചിതം സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യം എന്തായിരുന്നെന്ന് പ്രതിപക്ഷ നേതാവ് സിദ്ദാരാമയ്യ ചോദിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപിയുടെ നീക്കമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം സവര്‍ക്കറെക്കുറിച്ച് സമൂഹത്തില്‍ അവബോധമുണ്ടാക്കാന്‍ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന പ്രചാരണത്തിന്‍റെ ഭാഗമായാണ് ചിത്രം സ്ഥാപിച്ചതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

ബസവരാജ് ബൊമ്മെ സര്‍ക്കാരിന്‍റെ കാലത്തെ അവസാന ശീതകാലസമ്മേളനമാണ് നിലവില്‍ നടക്കുന്നത്. അടുത്ത വര്‍ഷമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.