മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ എല്ലാ സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് മുസ്‌ലിം ലീഗ്. പതിനാറിൽ പതിനാറും പിടിക്കുമെന്ന് ലീഗ് പ്രവര്‍ത്തകസമിതി വിലയിരുത്തി.

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം അപ്പാടെ പാളിയതാണ് യുഡിഎഫിന് ഗുണകരമായതെന്നാണ് വിലയിരുത്തല്‍. ശക്തമായ പോരാട്ടം നടന്ന പൊന്നാനിയിലും തവനൂരും 5000 വോട്ടിനെങ്കിലും വിജയിക്കുമെന്നാണ് ലീഗിന്‍റെ കണക്ക് കൂട്ടല്‍. ‌‌

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം അരലക്ഷം കവിയും. താനൂരില്‍ 20000 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കും. ലീഗ് വിമതന്‍ മത്സരിച്ച മങ്കടയില്‍ കഴിഞ്ഞ തവണത്തെ ഇരട്ടി ഭൂരിപക്ഷം ലഭിക്കും.

അബ്ദുറഹ്‌മാന്‍ മണ്ഡലം മാറിയത് താനൂരിലും തിരൂരിലും യുഡിഎഫിന് ഗുണം ചെയ്‌തെന്നും ലീഗ് വിലയിരുത്തി. വിശദമായ വിലയിരുത്തലിനായി 22ന് വീണ്ടും ചേരുമെന്നും ലീഗ് അറിയിച്ചു.