മകന്റെ പിതൃത്വത്തിലുള്ള അച്ഛന്റെ സംശയം കലാശിച്ചത് ക്രൂരമായ കൊലപാതകത്തിൽ. മഹാരാഷ്ട്രയിൽ ഒരാൾ തന്റെ ആറു വയസുകാരനായ മകനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞു. നാടിനെ നടുക്കിയ ഈ ക്രൂര കൊലപാതകത്തിന്റെ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടു. ഈ ക്രൂരകൃത്യം നടന്ന് ഏകദേശം 20 ദിവസങ്ങൾക്ക് ശേഷമാണ്, തുമ്പില്ലാതെ കിടന്നിരുന്ന കേസിന്റെ ചുരുൾ അന്വേഷണ ഉദ്യോഗസ്ഥർ അഴിച്ചത്.

മാർച്ച് 18ന് കാരാഡ് താലൂക്കിലെ വഡോലി ഭികേശ്വർ പ്രദേശത്തെ കൃഷ്ണ നദിയുടെ തീരത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആ സമയത്ത് കുട്ടിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെങ്കിലും മരണവുമായി ബന്ധപ്പെട്ട ദുരൂഹത പോലീസ് സംശയിച്ചിരുന്നു. തുടർച്ചയായ അന്വേഷണത്തിനൊടുവിൽ സാങ്കേതിക വിശകലനത്തിലൂടെയും മഹാരാഷ്ട്ര, കർണാടക പോലീസ് ടീമുകളുടെ ഏകോപനത്തിലൂടെയും കുട്ടിയെ തിരിച്ചറിഞ്ഞു. കർണാടകയിലെ വിജയപുര ജില്ലയിലെ നാഗാത്തനെ ഗ്രാമത്തിൽ താമസിക്കുന്ന സിദ്ധാർത്ഥ് മല്ലികാർജുൻ ആരേക്കരിയാണ് പോലീസ് മരിച്ചതെന്ന് വ്യക്തമായി.