ഗാസിപൂർ അതിർത്തിയില്‍ വച്ചാണ് കോണ്‍ഗ്രസ് സംഘത്തെ തടഞ്ഞത്. സംഭാലില്‍ നിരോധനാജ്ഞ നിലവിലിരിക്കെ, ജില്ലയിലേക്കുള്ള യാത്രാമധ്യേ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ യുപി ഗേറ്റില്‍ തടഞ്ഞതായാണ് റിപ്പോർട്ട്. ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംഭല്‍ സന്ദർശനം തടയാൻ ഉത്തർപ്രദേശ് ജില്ലാ മജിസ്ട്രേറ്റ് ഇന്നലെ തന്നെ ഉത്തരവിറക്കിയിരുന്നു. എവിടെവച്ച്‌ കണ്ടാലും തടയണമെന്നായിരുന്നു ഉത്തരവ്.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം, അക്രമം നടന്ന സംഭാലിലേക്ക് പോകുന്നതിനിടെയാണ് തടഞ്ഞത്. ഉത്തർപ്രദേശില്‍ നിന്നുള്ള മറ്റ് അഞ്ച് കോണ്‍ഗ്രസ് എംപിമാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വയനാട് എംപി പ്രിയങ്ക ഗാന്ധിയും സംഘത്തില്‍ ഉണ്ടായിരുന്നു.

നവംബർ 19 മുതല്‍ സംഭല്‍ ജുമാ മസ്ജിദില്‍ ഹരിഹർ ക്ഷേത്രം ഉണ്ടായിരുന്നു എന്ന അവകാശവാദത്തെത്തുടർന്ന് കോടതി ഉത്തരവനുസരിച്ച്‌ സർവേ നടത്തിയപ്പോള്‍ മുതല്‍ സംഭലില്‍ സംഘർഷം നിലനിന്നിരുന്നു. നവംബർ 24ന് ഷാഹി ജുമാ മസ്ജിദിന് സമീപം പ്രതിഷേധക്കാർ ഒത്തുകൂടി സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയതിനെ തുടർന്നാണ് രണ്ടാം സർവേയ്ക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രാഹുലും സംഘവും മടങ്ങുന്നു

സംഭലിലേക്ക് പോകാനാ കാതെ രാഹുൽ ഗാന്ധി മട ങ്ങുന്നു. മടങ്ങുന്നത് ഒന്നര മണിക്കൂ ർ നീണ്ട പ്രതിഷേധത്തിനും ചർച്ചകൾക്കുമൊടുവിൽ, പ്രതിപക്ഷ നേതാവെന്ന നി ലയിൽ തൻ്റെ അവകാശം ലംഘിക്കപ്പെട്ടുവെന്ന് രാ ഹുൽ ഗാന്ധി. സംഭലിൽ പോകാൻ ആഗ്ര ഹിച്ചിരുന്നു. ഒറ്റയ്ക്ക് പോകാമെന്ന നിർ ദ്ദേശവും അംഗീകരിച്ചില്ല. ഭരണഘടന സംരക്ഷണ ത്തിനായി പോരാട്ടം തുടരു മെന്നും രാഹുൽ ഗാന്ധി.