അമേരിക്കൻ പ്രസിഡന്റ് ട്രംപ് അധികാരത്തിൽ എത്തിയതിന് ശേഷമുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടണിൽ. ഗാസയിലുളള യുദ്ധം ഒന്നര വർഷം പിന്നിടുമ്പോഴാണ് ഈ സന്ദർശനം. അതേസമയം ഗാസയിൽ നിന്ന് ഇസ്രായേൽ തടവുകാരെ മോചിപ്പിക്കാൻ വേണ്ടിയുളള ശ്രമങ്ങളും, പുതിയ അമേരിക്കൻ ടാരിഫുകൾ സംബന്ധിച്ചും സംസാരിക്കുമെന്നാണ് നെതന്യാഹുവിന്റെ പ്രതീക്ഷ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ട്രംപ് ഭരണകൂടം നിരവധി രാജ്യങ്ങളിൽ നിന്ന് വരുന്ന വസ്തുക്കളിൽ പുതിയ വ്യാപാര നടപടികളുടെ ഭാഗമായി ഇസ്രായേലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 17% ചുങ്കപ്പിരിവ് ഏർപ്പെടുത്തിയിരുന്നു. നെതന്യാഹുവിന് നേരെ രാജ്യത്തിനകത്ത് വലിയ സമ്മർദ്ദമുണ്ട്, പ്രത്യേകിച്ച് പ്രതിഷേധക്കാരിൽ നിന്ന്. 

2023 ഒക്ടോബർ 7-നു ഹമാസ് നയിച്ച അതിക്രമത്തിൽ നിരവധി ഇസ്രായേലുകാരാണ് കൊല്ലപ്പെട്ടത്. അതിനുശേഷം രണ്ട് മാസത്തെ യുദ്ധവിരാമം അവസാനിപ്പിച്ചതിനുശേഷം, ഇസ്രായേൽ അവരുടെ സൈനിക നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഗാസയിൽ സഹായങ്ങളും വസ്തുക്കളും പ്രവേശിക്കുന്നത് തടയുന്ന അഞ്ചു ആഴ്ച നീണ്ട തടസം ഇസ്രായേൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം വിഷയത്തിൽ മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്ര സംഘടനയും ഗാസയിലെ ഉപരോധത്തെ ശക്തമായി വിമർശിച്ചിട്ടുണ്ട്, ഇത് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് അവർ പറയുന്നു.