കുഞ്ഞിനെ അലമാരയില്‍ പൂട്ടിയിട്ട് പട്ടിണി കിടത്തിയ അമ്മ അറസ്റ്റില്‍. ഇപ്പോള്‍ 2017 മുതല്‍ കാണാതായ സഹോദരിയെ പൊലീസ് തിരയുകയാണ്. പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയെ ഏഴ് വര്‍ഷമായി കാണാനില്ലെന്നും പൊലീസ് വ്യക്തമാക്കി.

2017 ഡിസംബറില്‍ വെറും 2 വയസുള്ളപ്പോള്‍ അവസാനമായി കണ്ട അവ മേരി ഗൊണ്‍സാലസിനെ ഓസ്റ്റിനിലെ പൊലീസ് ഇപ്പോള്‍ അന്വേഷിക്കുകയാണ്. ആവയുടെ 7 വയസ്സുള്ള സഹോദരിയെ ഒരു അലമാരയില്‍ പൂട്ടിയിട്ട് പട്ടിണി കിടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അവളുടെ അമ്മ 33 കാരിയായ വിര്‍ജീനിയ മേരി ഗൊണ്‍സാലസിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് കാണാതായ 9 വയസുകാരിക്കായി തിരച്ചില്‍ ആരംഭിച്ചതായി ഓസ്റ്റിന്‍ പൊലീസ് അറിയിച്ചു.

ഏപ്രില്‍ 3 ന് ആവയുടെ ഇളയ സഹോദരനെ കണ്ടെത്തിയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ പൊലീസ് വകുപ്പ് അവയുടെ ക്ഷേമത്തില്‍ ആശങ്കാകുലരാണെന്ന് ചൊവ്വാഴ്ച അധികാരികള്‍ പറഞ്ഞു. കുട്ടിയുടെ മുത്തശ്ശിയാണ് ഇക്കാര്യം വിളിച്ച് പൊലീസില്‍ അറിയിച്ചത്. അമ്മ തന്റെ കുട്ടിയെ ഒരു മാസത്തോളം അലമാരയില്‍ പൂട്ടിയിട്ടു. രാവിലെയും വൈകുന്നേരവും ഒരു ഹോട്ട് ഡോഗ് അല്ലെങ്കില്‍ കോണ്‍ ഡോഗ് നല്‍കുകയും ദിവസവും അര കപ്പ് വെള്ളം നല്‍കുകയും ചെയ്തതായി രേഖയില്‍ പറയുന്നു.